ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരുതുസൌഖ്യമിയന്നു മതിക്കകം
പുരുജയാം രുജയാണ്ട ധനേശ്വരി.        78

ഒഴിയാത്തൊരു ബാധപോലെ മേലും
വഴിമുട്ടിക്കുമരാതിസേന തന്നെ
കഴിവെന്തു ജയിപ്പതിന്നിതോർത്തും
മിഴിനീർ വാർത്തുമഹസ്സു പോക്കി റാണി.        79

സ്ഫുടമരിവിജയത്തിൻ സ്മാരകസ്തംഭസമ്പ—
ത്തുടമയൊടു ലഭിപ്പാനെന്നപോൽ സൈന്യനാഥൻ
ഉടനുരുഭയമുള്ളിൽത്തഞ്ചിടും വഞ്ചിനാട്ടാർ—
ക്കുട,യണി,യിവകുടിച്ചെറ്റു ഭേദപ്പെടുത്തി.        80

ഒൻപതാം സർഗ്ഗം സമാപ്തം


പത്താം സർഗ്ഗം

ആയിടയ്ക്കൊരു ദിനാന്തസവാരി—
ക്കായി നൽക്കുതിരമേലൊരു നാളിൽ
സ്ഥായിപൂണ്ടു മുകിലപ്രഭുവര്യൻ
പോയിതുത്തരഹരിത്തിനെ നോക്കി.        1

വങ്കറുപ്പിയലുമജ്ജവനാശ്വ—
ത്തിങ്കലേറിയവനേറെ വിളങ്ങി,
ശങ്കവിട്ടരിയ മന്ദരശൃങ്ഗ—
ത്തിങ്കലേറിയൊരു കാർമുകിൽപോലെ.        2

ക്ഷേള്വലിപ്തമതിതീക്ഷ്ണവുമാകും
വാളരയ്ക്കവനിടത്തുപുറത്തായ്
കാളകൂടമിയലും ഒരോളും
കാളകുണ്ഡലികണക്കു വിളങ്ങി.        3

‘തന്നസിക്കപരർ പിന്തുണയായാ—
ലുന്നതാവമതി വന്നു ഭവിക്കും’
എന്നതോർത്തിടുവെന്നു സമീപം
ചെന്നതില്ല പരിചാരകരും.        4

ചട്ട, കാൽ‌ശര, ചെരിപ്പു, തലപ്പാ,—
തൊട്ടതൊക്കെയുമണിഞ്ഞൊവെങ്കൽ
പെട്ട ഭീതി നിമിഷത്തിൽ വളർന്ന—
പ്പട്ടണം മുഴുവനൊന്നു വിറച്ചു.        5

അന്തകൻ മഹിഷമേറി വരുന്നോ?
ഹന്ത! കല്‌ക്കി അയയാത്ര തുടർ‌ന്നോ?
ചിന്ത കാണികളിലേവമുയർ‌ത്തി—
ച്ചന്തമോടു കുതികൊണ്ടു തുരുഷ്കൻ.        6

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/104&oldid=172748" എന്ന താളിൽനിന്ന് ശേഖരിച്ചത്