ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ ലസൽ സുരഭിയാമൃത്യുവിങ്കൽ
ച്ചാലവേ സുരഭിയാം നിദ്രയേന്തി.
       16
മന്നടക്കിയ മഹാൻ മലരമ്പൻ
തന്നനല്പബവ കല്പനമുലം
അന്നവോപവനഭൂമിയിലന്തി-
ത്തെന്നൽതന്നരിയ റോന്തു തുടങ്ങി.
       17
പത്രവും കുസുമഭൂഷയുമാഭാ
പാത്രമാം സ്തബകവാർമുലതാനും
തത്ര കണ്ടളവു പൂണ്ടിതു വല്ലീ-
ഗാത്രമൻപൊടു സമീരകുമാരൻ
       18
കണ്ട കണ്ട പുതുതാർനിരതൻ മെയ്
പൂണ്ടവയ്ക്കുടയ നന്മണമേന്തി
അണ്ടർകോനമരവേശ്യകളിൽപ്പോൽ
വേണ്ടമട്ടു വിഹരിച്ചു സമീരൻ.
       19
കാണിയും ഹരിതസൂര്യപടത്തിൽ-
ത്താണിടാതെ വിലസും ദലവായ്പും
ഹൂണിതൻ മുഖമൊടൊത്തൊരു പൂവും
ചേണിയെന്ന പനിനീർച്ചെയിയേന്തി.
       20
കണ്ടകത്തെയുടലെങ്ങുനണിഞ്ഞും
കൊണ്ടതിന്നുപരി റോസ സുമത്തെ
പൂണ്ടഹോ! ജനിയിൽനിന്നു ലഭിച്ചീ-
ടേണ്ട മുക്തിയുടെ മാതൃകകാട്ടി.
       21
വണ്ടു, രാഗ,മൊളി, മാർദ്ദവവും കൈ-
ക്കൊണ്ടു വാണ പനിനീർക്കുസുമത്തെ
കണ്ടു വാടിയിലിളമ്മടവാരിൻ
ചുണ്ടു കാമിപടി, തന്മധുവുണ്ടു.
       22
ചിത്തിജന്റെ പരമാത്ഭുതമാകും
വൃത്തമോതുമൊടു പാട്ടുകൾ പാടി
ഒത്തമട്ടു നവമാലികതോറും
മത്തരാം മധുപർ കേളികളാടി.
       23
ഒത്തു നല്ലൊരു വസന്തമൊടോരോ
കൂത്തു കാട്ടിന വനസ്ഥലിതന്റെ
മുത്തുമാല ചിതറുംപടിഭാസ്സിൻ
സത്തു വാച്ച കുടമുല്ല വിരിഞ്ഞു.
       24
ആ മലർക്കരയിൽ മുല്ല തനിക്ക-
ക്കാമരൂപനരുളീടിനപോലെ
ഓമനപ്പുതുമണപ്പൂക്കളേന്തി
ശ്രീമദത്തിനൊടു മുല്ല വിരിഞ്ഞു
       25

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/106&oldid=172750" എന്ന താളിൽനിന്ന് ശേഖരിച്ചത്