ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പേരു വാച്ച മധു സംഗമഖേദം
തീരുമാറു പവനോപരി തുകി       35

തുമാവാച്ചു വിലസുന്നൊരു രാവി
ന്നോമാനപ്പുതുമലർപ്പൊടിയാലെ
കോമളൻ പവനമാണികണക്കിൽ-
ക്കാമദേവനു നിവേദ്യമണച്ചു       36

ചാരുവാം മധുവനസ്ഥലികൾക്കു-
ള്ളോരു കേളിനിലയത്തിനു ചുറ്റും
ഭുരുഹപ്രസവധുളികൾമുലം
മാരുതൻ വെളിയടതുണിയിട്ടു.       37

ശർമ്മമേന്തുമൊരു മാധവലക്ഷ്മീ
നർമഗെഹമതു പാൽക്കടൽപോലെ
ദുർമദമന്നു മിഴിയിൽപ്പെടവെ തൻ
മർമമൊക്കെ മലരമ്പുകൾ കൊണ്ടു.       38

'കള്ളമല്ലിതു മുഗൾപ്പെരുമാക്കൾ-
ക്കുള്ള നല്ലൊരു മഹാലുകളെയും
പോള്ളയാക്കുമതിനൊപ്പമൊരേട-
ത്തള്ളയാണെ മലർവാടികയില്ല.       39

സുനവാടിക മഹാമ്മദയോഷ-
ധീനയെന്നതു നിരർത്ഥകവാക്യം;
ഊനമറ്റൊരിതു ഹൌറികളെയും
മാനഹീനകളിലഗ്ര്യകളാക്കും.       40

മക്കൾ ചത്തവിധവയ്ക്കു രമിപ്പാൻ
തക്കതല്ലിതതിനില്ല വിതർക്കം;
ഇക്കണക്കു പവനത്തെ വളർപ്പോ-
രക്കലേശമുഖീ മറ്റൊരുനാരി."       41

കുലമറ്റൊഴുകിടും പുഴവെള്ളം-
പോലകത്തു പല ചിന്തകളേവം
സ്ഥൂലനാണ്ടിളകിടാതെമഹായ-
സ്സാലെ ഭഞ്ജികകണക്കിനു നിന്നു.       42

താരുകൊണ്ടു നെടുനീളെ വിതാനി-
ച്ചോരു ചുതരഥമേറിയയനംഗൻ
മാരുതപ്രഥിതസുതസമേതം
പോരുചെയ്തു മുകിലപ്രഭുവോടായി.       43

അത്തരത്തിലൊരു നൂപുര നാദം
ചിത്തരമ്യമതിമാർദ്ദവയുക്തം
ഉത്തമോപവനസീമ്നി ജനിച്ച-
മ്മത്തനാശു സുധ കാതിലോഴിച്ചു       44

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/108&oldid=172752" എന്ന താളിൽനിന്ന് ശേഖരിച്ചത്