ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുന്നു തോറ്റ കൃപയാളെ മുഗൾപ്പുൺ—
പിന്നു നേർക്കു മുഖമാക്കി നിറുത്തി.       54

കാവുതൊട്ടു തലയോളമതെപ്പോൽ—
ച്ചേണ്ടു വാച്ച മുടിതൊട്ടടിയോളം
മേലുകീഴു പലവാറിരുനേത്ര—
ത്താലുമങ്ഗനയെ നോക്കി ടോഗ്ര്യൻ.       55

ഒന്നിനൊന്നധികമാമൊളി മേന്മേൽ
മിന്നിമിന്നി വിലസും തനു നന്നായ്
മുന്നിൽ നോക്കി,യതുമട്ടൊരു പെണ്ണേ—
തെന്നിവണ്ണവനോർത്തു പകച്ചു.       56

തിണ്ണമന്നില, നിറം, നട, നോട്ടം,
വണ്ണ, മംഗ്യ, മ്യുയരം, മുഖഭാവം,
എണ്ണമറ്റിനിയുമേറെവഴിക്ക—
പ്പെണ്ണാവന്റെ ഹൃദയത്തെ ഹരിച്ചു.       57

മൊട്ടയും ശിഖയുമൊന്നൊരു ഭേദം
മൊട്ടലർക്കണ വഹിപ്പവനുണ്ടോ?
വട്ടമിട്ടു വഴിപോലെ കറകി—
ക്കൊട്ടയാട്ടുമവനാരെയുമൊപ്പം.       58

ഏകനായുപവനത്തിനകത്ത
ശ്രീകലർന്ന ഭടനന്തിയിൽ വേഗാൽ
പോകവേ തരമറിഞ്ഞൊരു നീച—
പ്പേകണക്കു പിടികൂടിയനംഗൻ.       59

പൺറ്റുമിപ്പൊഴുമിവണ്ണമൊരംഗം
കണ്ണുമില്ലറിവു കേട്ടുമശേഷം;
രണ്ടുപക്ഷമിതിനി,ല്ലുരൂപുണ്യം—
കൊണ്ടു ഞാനിവിടെയിപ്പൊഴുതെത്തി.       60

ഒത്തുനീൺറ്റിമ ഞെരുങ്ങി മഴിച്ചാർ—
ത്തൊത്തു കാതിനവതംസകമായി
മൊത്തുമാഭ കളിയാടുമപാംഗ—
സ്വത്തുതിർത്ത മിഴി രൺറ്റുമവർണ്യം.       61

ലോലമായ ചിലപോലെ വളഞ്ഞും
നീലരോമമിടതിങ്ങി വിരിഞ്ഞും
ബാലതന്റെ പുരികക്കൊടി രണ്ടും
ചേലമർന്നു ജയമാർന്നരുളുന്നു.       62

കാറ്റിലാഞ്ഞിളകുമോരളിവൃന്ദം
തോറ്റിടും കുറുനിരക്കതിരോടും
മാറ്റിയന്ന തിലകത്തൊടുമൊക്കും
നെറ്റി കൺറ്റു മനതാരിളകുന്നു.       63

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/110&oldid=172755" എന്ന താളിൽനിന്ന് ശേഖരിച്ചത്