ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആട്ടെ, കിഴക്കു കഴിഞ്ഞതശേഷം
പോട്ടെ, വേണ്ടതിനിയെന്തതു ചെയ്യാം;
ചീട്ടെനിക്കു മരണത്തിനു നൽകീ-
ടട്ടെ മാരനതനുഗ്രഹമത്രെ.
       83
ആഴിപോലെ മിഴിനീരളവില്ലാ-
തൂഴിയിൽപ്പെരുകവേ മൊഴിയേവം
തോഴികേട്ടബലമാർക്കൊരു തങ്ക-
ത്താഴികക്കുടമൊടുത്തരമോതീ:
       84
ഈ വസന്തസമയത്തിൽ മനസ്സോ-
ടേവൾ പൂതശരപൂജകഴിപ്പോൾ
ആ വധൂടിയനവദ്യഗുണൗഘം
കൈവളർന്ന കമിതാവൊടു ചേരും.
       85
‌എന്ന ശാസ്ത്രവതനം പഴുതാവി-
ല്ലെന്നറിഞ്ഞുപവനത്തിലിദാനീം
വന്ന നമ്മൾ വഴി പോലതിശീഘ്രം
കന്നൽവില്ലനുടെ കാലിണ കൂപ്പാം
       86
ഏവമോതുമളവങ്ങനെയെന്നാ-
യാ വരാംഗിയരുൾചെയ്തു പതുക്കെ
പൂവറുത്തു തളിർമാമരമൂട്ടിൽ-
സ്സേവചെയ്തു മലരമ്പനെ മുറ്റും.
       87
വമ്പനല്പമിയലുന്ന യുവാവാം
ചെമ്പഴന്തിയനുയായികളോടും
ചമ്പകാംഗിയുടെ മുന്നിലൊരാട്ടിൻ-
മുമ്പഹോ! വൃകമൊടൊപ്പമണഞ്ഞു.
       88
'മൂന്നിനാറു മുഴുമാസമുറയ്പാൻ
തന്നിവൻ തല വണങ്ങിയുമേതും
നിന്നിലില്ലലിവു; വീണ്ടുമിതാ ഞാൻ
മുന്നിലെത്തി, യിനിയെന്തു വിളംബം?
       89
മേലിൽ നിന്നെ വിടുകില്ല പറങ്കി-
ഡ്ഡോലിയിൽക്കയറിയെന്നൊടുകൂടി
ചേലിലിന്നു നടകൊൾക; മടിച്ചാൽ-
പ്പാലിടഞ്ഞമൊഴി! മട്ടുകൾ മാറും.'
       90
എന്നു ദുഷ്ടനുരചെയ്തൊരു വാക്യം
കുന്നുതോറ്റ കുചമാർമണി കേൾക്കെ
വന്നു വന്നിടുവതെന്നെ നിനയ്പാൽ
നിന്നു നിന്ന നിലവിട്ടിളകാതെ.
       91
വായിലപ്പൊഴുതു ശീലനിറച്ചാ-
സ്ഥായിയുള്ള സഖിതനന്നൊടുകൂടി

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/113&oldid=172758" എന്ന താളിൽനിന്ന് ശേഖരിച്ചത്