ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുക്തം പാരം; മനുജനു രസജ്ഞാഖ്യ നാക്കിനു പററാൻ
വ്യക്തം മാർഗ്ഗം സുദൃഢമതിലെസ്സദ്യയൂണൊന്നു മാത്രം.        34

കാണാമങ്ങേപ്പുറമൂരുഗുണംപൂണ്ട ഭൂമണ്ഡലത്തിൻ
പൂണാം പൂണിത്തുറ; പൂരമതപ്പൂമകൾക്കൂത്തരങ്ങോ?
ചേണാർന്നത്ഥിക്കഭിധ ചിതമേക്കുന്നൊരമ്മാടഭൂമി
പ്രാണാധീശർക്കുടയ പെരുതാം പൂർവപുണ്യപ്പുളയ്‌പോ?        35

ചൂടുന്നില്ലേ തലയിൽ മതിയെ?പ്പിന്നെ നിത്യം വൃഷത്തെ-
ത്തേടുന്നില്ലേ? പരപുരമദം തീർത്തുവയ്ക്കുന്നതില്ലേ?
കൂടുന്നില്ലേ വിബുധർ പതിവായ്സ്സേവചെയ്‌വാൻ നിനച്ചാ-
ലീടുററീടും നഗരമിതിൽനിന്നീശനെന്തോ വിശേഷം?        36

ഭൂമാ പിന്നെപ്പുകളെഴുമനന്തദ്വിജ ശ്രേഷ്ഠരും ചേർ-
ന്നാ മാന്യശ്രീപുരിയിൽ വരവേ തദ്വിയോഗംനിമിത്തം
ഹാ! മാലേറും മനമൊടവിടത്തിങ്കൽ വൈകുണ്ഠലോക
പ്രേമാവേശം മുഴുവനുമകന്നെത്തി പൂർണ്ണത്രയീശൻ.        37

ഉള്ളം തൃപ്തിപ്പെടുമൊരു കരം സൽഗണച്ചേർച്ച, മുറ്റും
വെള്ളക്കാർതൻ പ്രിയത, കുമുദാഭോഗസന്ദായകത്വം
കള്ളംവിട്ടപ്പുരിയിലിവയെ പൂണ്ടു നല്ലോരു രാജാ-
വുള്ളപ്പോളിദ്ധരയുടെയനന്താഖ്യയന്വർത്ഥതന്നെ.        38

മാടും മാടങ്ങളുമധികമാം മാടഭൂപാലർ വർത്തി-
ച്ചീടുന്നോരന്നഗരമതിലംഘിച്ചു മുന്നോട്ടു ചെന്നാൽ
വാടും വക്ത്രം വലരിപുപൂരത്തിന്നുമമ്മട്ടു മെച്ചം-
കൂടും വെള്ളപ്പുതുപൂകളിയന്നോരു തൃശ്ശൂരു കാണാം.        39

വെണ്മാടങ്ങൾക്കൊഴുകുമഴകോ,
   തത്രവർത്തിക്കുമോമൽ
പ്പെൺമാൻകണ്ണാൾമണികൾ തടവും-
   കാന്തിയോ, തൽഗുണത്താൽ
അമ്മാരന്നങ്ങുടയ പുകളോ,
   ഹന്ത! തദ്വൈരി വാഴും
സമ്മാന്യശ്രീപരിലസിതമാം-
   ക്ഷേത്രമോ, വാഴ്ത്തിടേണ്ടൂ?       40

എന്നാളും വൈശ്രവണസുഖദം പിന്നെയീയക്ഷിമോദ-
ത്തിന്നാലംബം നിരവധിലസൽപുഷ്പകം തൽപുരത്തെ
മുന്നാൾ നോക്കിപ്പണിതൊരളകയ്‌ക്കന്തികത്തിങ്കലല്ലാ-
തന്നാഗാലങ്കരണനരുളുന്നില്ലിതിങ്കൽക്കണക്കെ        41

കാമം നല്കാൻ കഴിവു കലരും കാമഹന്താവിനുള്ളോ-
രോമൽപ്പാദം തൊഴുതവിടെനിന്നൊട്ടുനാൾ യാത്ര ചെയ്താൽ
ധീമൻ! കാണാം സവിധഭൂവി തേ കക്കുടക്രോഡദേശം
ഭൂമദ്ധ്യത്തിൽപ്പുതുപുകൾമരം പൂത്ത പൂങ്കാവുപോലെ.        42

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/119&oldid=172764" എന്ന താളിൽനിന്ന് ശേഖരിച്ചത്