ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിണങ്ങളാം മണികളണിഞ്ഞു വൻകൊഴു-
പ്പിണങ്ങുമബ്ഭുജയുഗമുല്ലസിച്ചുതേ.        32

ശരിക്കു തന്നരിഹതിയാൽ പ്രസിദ്ധനാം
ധരിത്രിതൻപതി പുരുഷോത്തമൻ ജവാൻ
വരിച്ചിടുന്നൊരു ജയലക്ഷ്മിയാൾ സുഖി-
ച്ചിരിപ്പതിന്നരുളിയവന്റെ മാറിടം.        33

പരക്ഷമാപതിശരവും പ്രസൂനമാ-
മുരസ്സു തദ്ധരണിവധൂടി താന്തയായ്
നിരന്തരം രഹിസി രമിച്ചുറങ്ങിടു-
ന്നൊരന്നവ പ്രസവവിശാലമഞ്ചമായ്.        34

വിരിഞ്ഞുയർന്നരുളിൻ ഫാലവട്ടവും
ശരിക്കു നൽശ്രവണമണഞ്ഞ നേത്രവും
വരിഷ്ഠമാം ഗളവുമിയന്നൊരന്നൃപൻ
ഹരിച്ചിതാസ്സചിവവരന്റെ മാനസം.        35

അസഹ്യമാം നിലയിലുമൽപമാടല-
റ്റസംശയം വിലസുമവന്റെ കാഴ്ചയാൽ
പ്രസന്നനാം യുവനൃവരൻ തദാഗര-
പ്രസക്തി കേൾപ്പതിനു കൊതിച്ചു ചൊല്ലിനാൻ:        36

'വരാമിതാമൊരു യുവദൂതനെന്നു ചൊ-
ന്നൊരാളഹീശ്വരപുരരാജമന്ത്രിയോ?
പുരാ പരം പരിചിതനോയിടും ഭവാ-
നൊരാപ്തനെന്നിവനെ നിനച്ചിടേണ്ടയോ?        37

ഭവാടവീതടദവവഹ്നിഹേതിയാം
ഭവാനിതൻ പരമകൃപാബലത്തിനാൽ
ഭവാനിരിപ്പൊരുവിഷയം ദ്വിഷൽ പരാ-
ഭവാദി ചേർത്തഴകിൽ വിളങ്ങിടുന്നുവോ?        38

അടമുറ്റിവനൊരു സേതുയാത്രപോ-
മിടയ്ക്കു പണ്ടവിടെയമർന്ന മന്നവൻ
കടക്കുവാൻ പണിപെരുതുള്ള മാറ്റലർ-
ക്കടൽക്കെഴും മറുകര കണ്ടിടുന്നുവോ?        39

അനാവിലപ്രകൃതി പശുക്ഷമാസുരർ-
ക്കനാഭയം നിയതമിയന്നിടുന്നുവോ?
അനാരതം പ്രജകളവാപ്തകാമരാ-
യനാകുലസ്ഥിതിയെ വഹിച്ചുടുന്നുവോ?        40

ദ്വിഷൽഭുജച്ഛിദുരകുഠാരമാം ഭവാൻ
ദ്വിഷൾഭുജപ്രഥയെ രണത്തിൽ നേടവേ
വിഷണ്ണതയ്ക്കൊരു വഴിയെന്തു! ഭോഗിതൻ
വിഷത്തിനാൽ ഗരുഡനു വീര്യനാശമോ?        41

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/128&oldid=172774" എന്ന താളിൽനിന്ന് ശേഖരിച്ചത്