ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


തമസ്സുതൻ വദനമണഞ്ഞ തിങ്കളിൻ
സമത്വമാർന്നിടുമൊരു താവകാനനം
അമംഗലം ഹതവിധി കൈവളർത്തിയെ—
ന്നമന്ദമായരുളുവതുണ്ടു സാമ്പ്രതം.        42

ജയം ലഭിച്ചൊരു ജഗദീശ—നിത്തരം
നയത്തൊടും നവരസഭാഷിതത്തിനാൽ
കയത്തിൽനിന്നകമലർ കുന്നിലേറ്റവേ
ഭയത്രപാവിവശത വിട്ടു മന്ത്രിയെ.        43

അമാത്യനപ്പൊഴതുമയമ്മറാണിത—
ന്നമായമായിടുമൊരുപേക്ഷയാകവേ
അമാഗുണൈർവിലസിടുമക്ഷിതീശനോ—
ടമാന്തമറ്റഹഹ! കഥിച്ചു ഖിന്നന്നായ്.        44

പുരാത്യത്തിനു തുടരുന്ന വേളയിൽ
പൂരാൻ ഹരൻ ഹരിപുരുഹൂതപൂജിതൻ
പുരാ തുറന്നൊരു നിടിലാക്ഷിപോലെ തൽ—
പുരാവനപ്രിയനൃപദൃഷ്ടി തീരുന്നുതേ.        45

രദങ്ങൾകൊണ്ടധരപുടം കടിച്ചുകൊ—
ണ്ടദംഭമാമരിശമിയന്നൊരന്നൃപൻ
ഉദഞ്ചിതദ്വുകുടി ഭയങ്കരാസ്യനായ്
വിദഗ്ദ്ധനാം സചിവനൊടോതിനാനുടൻ:        46

'ചരാചരസ്ഥിതികരനംബുജേക്ഷണൻ
പരാല്പരൻ പ്രകടിതയോഗനിദ്രനായ്
നിരാകുലം വിലസിന വഞ്ചിയെ ദ്വിഷ—
ദ്ദൂരാപമെന്നനുദിനമോർത്തിരിപ്പൂ ഞാൻ.        47

ദയാപയോനിധി ദനുജാരി ശേഷനിൽ
ശയാനനാം സരസിജനാഭനോർക്കുകിൽ
ജയാപ്തി കൈ വരുവതിനേതു,ന്ദീനനും
പ്രയാസമി,ല്ലവനുടെ പാദമാശ്രയം.        48

തിരിക്ക നാമുടനടി പോരിന്നൊന്നുകിൽ
ശരിക്കു കീർത്ഥ്യബലകളത്രമാകണം,
മരിക്കണം സമിതിയിലല്ലയെങ്കിലെ,—
ന്തിരിപ്പവർക്കിതുമതുമറ്റിടയ്ക്കിനി?        49

അനാഥയാമവനിതലേശ്വരിക്കു ഞാ—
നനാമയം വരുവതിനാഗ്രഹിക്കുകിൽ
അനാര്യമെന്നതിനെ നിനയ്ക്കയിദ്ലൊരാ—
ളനാമതം ഹരിയുമനുഗ്രഹിച്ചിടും.        50

കലാപരമൊന്നഹഹ! ദൃഗുദ്വഹക്ഷമാ—
കലാപമായ് വിലസിന വഞ്ചിയാളുകിൽ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/129&oldid=172775" എന്ന താളിൽനിന്ന് ശേഖരിച്ചത്