ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്രീരാമലക്ഷ്മണപയോനിധിലംഘനത്താൽ
ഘോരശരാധിപതി രാവണനെന്നപോലെ.        70

ഭീയാർന്നു പാർപ്പിടമടുത്തുപെടും മണക്കാ-
ടായാലതത്ര തരമല്ലിനിയെന്നുതോന്നി
കായാവനേച്ഛയൊടു ദക്ഷിണദിക്കു നോക്കി-
പ്പായാൻ തുടങ്ങി പരമപ്പയോധനാഥൻ.        71

കൊല്ലക്കുടിക്കുടയൊരാലയിൽ നട്ട കൊച്ചു-
മുല്ലക്കു തുല്യമവനെത്തിയ ദിക്കിലെല്ലാം
പല്ലക്കിലുണ്ടരികിൽ വഞ്ചിവലാന്തകന്റെ
ചെല്ലക്കുമാരി ശിവനേ! ശിവരാമ രാമ!        72

പാടുന്നു, പാഴനൊടു പോയ്പ്പകിടകളിക്കു
കൂടുന്നു, കൂത്തു പലതങ്ങനെ കാട്ടിടുന്നു;
തേടുന്നു; പുഞ്ചിരി, നിനയ്പളവാർക്കുമുൾക്കാ-
മ്പാടുന്നു; പെണ്ണു പണമുള്ളെടമെന്നതൊത്തോ?        73

സൂക്ഷിക്കുകിൽകൊടിയതാമൊരു വാളരയ്ക്കു
ഭൂക്ഷിൽകുമാരികയണിയുന്നതു നോക്കൂ, കാണാം;
വീക്ഷിക്കുമാളുകൾ പഴിക്കുകിൽ വീശുവാനോ?
സാക്ഷിക്കു ദൈവ, മിവനൊന്നുമറിഞ്ഞുകൂടാ.        74

ഇതരഗതി ലഭിക്കാഞ്ഞെന്തിനും താൻ തയ്യാറായ്
ശിതമതി തിരുവട്ടാറ്റെത്തി യുദ്ധത്തിനായി
പൃതനയൊടു വസിച്ചാൻ; ശൂരനാം കേരളക്ഷ്മാ-
ശതമുഖനുമമന്ദം തത്ര താൻ യാത്രയായാൻ.        75

പന്ത്രണ്ടാം സർഗ്ഗം സമാപ്തം


പതിമ്മൂന്നാം സർഗ്ഗം


വിധുരത കലരാതെ കീർത്തിയാകും
വിധുകല പൊങ്ങുമൊരാപ്പുരാർണ്ണവത്തിൽ
മധുരിപു മഹനീയയോഗനിദ്രാ-
മധുമൊഴിയൊടൊരുമിച്ചു വാണിരുന്നു.        1

പരിണതരുചി പൂണ്ടനന്തതൽപോ-
പരി വിധു ശാരദ പർവരാത്രിയിൽപ്പോൽ
പരിചൊടു ഫണരത്നതാരജാലം
പരിസരമാർന്നു പരം ലസിച്ചിരുന്നു.        2

അരിയൊരു നിജനാമമന്യനാർന്നാ-
ലരിശമതിൽപ്പെടുമാരുമെന്നു കാ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/132&oldid=172779" എന്ന താളിൽനിന്ന് ശേഖരിച്ചത്