ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അരികളുടെ വപുസ്സരിഞ്ഞിടുന്നോ-
തിയരികത്തതിയായത്തെളിഞ്ഞിരുന്നു.        3

തനതു കുലഗുണം വിടില്ല വമ്പൊ-
ട്ടനവധി വായ്ക്കിലുമാരുമെന്നു കാട്ടി
കനമുടയൊരു പാഞ്ചജന്യമുക്കെ-
ന്തിന പുരുഷോത്തമനുവഹിച്ചിരുന്നു.        4

പരപുരുഷനിലാശ വിട്ടു നിത്യം
പരപുരുഷങ്കൽ നിലീന ചിത്തയായി
പരമരുളിന ലക്ഷ്മി ഭർത്ത്യസേവാ-
പര ഹരിപാർശ്വമലങ്കരിച്ചിരുന്നു.        5

പതിരിനഹി ശരിപ്പെടും ഗരുത്മൽ-
പതിയുടെ പത്രയുഗം പതുക്കെ നോക്കി-
പ്പതിവിനു ഭഗവൽപ്രശസ്തി വായി-
പ്പതിനു ഇളപ്പെരുമാൾക്കുമൊത്തിരുന്നു.        6

ഗരുഡരഥഗളത്തിലുല്ലസിക്കു-
ന്നൊരു തുളസീദളമാലയോടുരുമ്മി
പൊരുളുടയൊരു പേരിയന്നു മോദം-
പെരുകിന ഗന്ധവഹൻ കളിച്ചിരുന്നു.        7

കമലനയനനെസ്സദാ വണങ്ങും
സുരതികൾതൽ ഹൃദയങ്ങളെന്നപോലെ
അമലകനകദീപമൊട്ടനേകം
സരധികഭാസ്സൊടു കത്തിനിന്നിരുന്നു.        8

മഹി മലമിയലാത്തതാക്കുവോനാ-
മഹിമണി മഞ്ചനെയേന്തി നിൽക്കമൂലം
മഹിമയിലവിടം തമസ്സു സത്താ-
മഹിമകരാംശുകണക്കകറ്റി വാണു.        9

അവനിയുടെ മദത്തിനാണിവേരായ്,
ഭവഗരളത്തിനു ഭദ്രമാം മരുന്നായ്,
ധ്രുവമവിടമനല്പമുല്ലസിച്ചു
നവമരസത്തിനു നാട്യശാലപോലെ.        10

അജനമലനനന്തനാദിതേയ-
വ്രജനതനംബുജപത്ര ജൈത്രനേത്രൻ
ഭജനപരസുരദ്ര പത്മനാഭൻ,
സുജനാസുഖത്തിനു ശുദ്ധസുതിഗേഹം.        11

ദിതിജഗള, മമന്ദഭക്തദൈന്യം,
ക്ഷിതിഭര, മിന്ദിരതൻ നിസർഗ്ഗമാനം,
പതിവിനിവയറുത്തു പന്തടിക്കു-
ന്നതിനുഴറുന്ന ചതുർഭുജങ്ങളോടും;        12

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/133&oldid=172780" എന്ന താളിൽനിന്ന് ശേഖരിച്ചത്