ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തരനി കരശരം തറച്ചിടായ്‌വാൻ
ധരണിയണിഞ്ഞൊരു ചട്ടപോലെ തോന്നി.       41

ഒളിപെരുകിന വിണ്ണിലുള്ള പച്ച-
ക്കിളിമൊഴിമാർ പടം കാണുവാൻ വരുമ്പോൾ
ഒളിവിനു പൊടിയെന്ന കൈതവത്താൽ
വെളിയടയിട്ടു വിദഗധനാം സമീരൻ.        42

വിയാബലകളേപ്പുണർന്നു വാഴ്വാൻ
നിയതമുറൊച്ചൊരു സാദികൾക്കുവേണ്ടി
ഹതയതി പൊടിയാൽ ക്ഷണം ചവിട്ടി-
ക്കയറുവതിന്നൊരു കോണി തീർത്തുവച്ചോ!       43

ഇളകി രയമെഴും ഹയങ്ങൾ പായു-
ന്നളവുഅയരും പൊടി ചുറ്റിലും പരക്കെ
ഇളഭയമൊടു ഹേഷ കേട്ടു മെയ്യിൽ-
പ്പുളകനിചോളമണിഞ്ഞപോലെ തോന്നി.       44

വിളിപെരുകിന വീരർ വില്ലിൽനിന്നും
മിളതരയം വിടുമമ്പു കൊണ്ടിടായ്‌വാൻ
ഒളിവതിനു തുടർന്നു ഭാനു തങ്ക-
ത്തളികകണക്കു രജോർണ്ണവത്തിനുള്ളിൽ.       45

അതിഅരഥർ കരിപങ്‌കിയാം കരിങ്കൽ-
ത്തതിയിലിയറ്റിന കോട്ടകൾക്കു മുന്നിൽ
കുതിരയുടെ കുളമ്പു കൊണ്ട നിമ്ന-
ക്ഷീതികൾ കിടങ്ങുകളെന്നപോൽ വിളങ്ങി.       46

കൊടിയ രഥകുലത്തിൽ മിന്നി നില്ക്കും
കൊടിമരമംബരമാക്രമിച്ചു വിണ്ണിൽ
കുടിലകചകൾ നട്ട പാരിജാത-
ക്കൊടി പടരുന്നതിനുള്ളരുന്നുകമ്പായ്.       47

അമലതരമതിൽപ്പെടും പതാകോ-
ത്തമനിര തട്ടി വരുന്ന മന്ദവായു
അമരസമുദയത്തെയഭ്രയാന-
ക്ലമരറുമാറു സപര്യചെയ്തു മേന്മേൽ.       48

ഉരപെരുകിന തേർ ചലിച്ചിടുമ്പോൾ-
പ്പരമിള താഴ്ത്തിന നേർമിതൻ നിനാദം
നിരവധികപയോദഗർജ്ജിതംപോ-
ലുരഗഭയം ബലിപത്തനത്തിൽ നല്കി.       49

കുഴൽ, പടഹ, മിടയ്ക്ക, കാളമോടും,
തഴ, കുട, ചാമര, മാലവട്ടമോടും,
ത്തഴകുടയ ചമുക്കളാജിടുവിൽ-
പ്പുഴകൾ കടൽക്കകമെന്നപോലെ പാഞ്ഞു.       50

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/137&oldid=172784" എന്ന താളിൽനിന്ന് ശേഖരിച്ചത്