ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്രതിഭടതനുശോണിതത്തിൽ മുങ്ങി—
ദ്യുതി കരിതന്റെ രദത്തിനൊന്നു മാറി,
പുതിയൊരു മഴനാളി,ലാത്തധാതു—
ക്ഷിതിധരനിർഗ്ഗതനിത്ധരത്തിനൊപ്പം.        70

ക്ഷണമതിനുടെ കൊമ്പു തുമ്പിനോളം
പിണനിരകൊണ്ടു നിറഞ്ഞുപോയിടുമ്പോൾ
ചുണയൊടതു വലിച്ചെടുപ്പതിന്നായ്—
ക്ഷണപധരോപരി വെച്ചു തേച്ചു ദന്തി.        71

കരിഗളഭുവി യന്ത്യഹസ്തമേന്തും
പെരിയ കൊടിക്കരിബാണമേറ്റു ഭംഗം
വരികിലുമതു തോന്നിടാത്ത മട്ടിൽ
ത്വരിതമുയർന്നു തദീശ ദീർഘപുച്ഛം.        72

നിരവധി രിപുരോപമേറ്റനേരം
ദ്വിരദശിരസ്സു വമിച്ച മൗക്ലികാളി
പടഹതഭടരെപ്പുണർന്നു പൊട്ടും
സുരവധുവിങ്കുചഹാരമെന്നു തോന്നി.        73

ദ്യുതതരമിഭമസ്തകത്തിൽനിന്നും
ക്ഷതജകണത്തെയുതിർത്തിടും ശരങ്ങൾ
ചിതമൊടു ചെവിമൂലതന്നിൽ വായ്ക്കും
പതകരികൾക്കു ചുവപ്പുചായമിട്ടു.        74

നവരുധിരപടങ്ങൾ മൂടുമാന—
ച്ചുവടുകളാം ഗജബന്ധിനീഗണത്തിൽ
ശിവശിവ!! രിപുയോധകുഞ്ജരന്മാർ—
ജവമൊടണഞ്ഞു മറിഞ്ഞടിച്ചു വീണു.        75

അരികിലടരിനായ് വരുന്ന യോധ—
പ്പരിഷകളെക്കഴല്പൊക്കിയുഴിമേലും.
കരി,യതിനുടെ പേരു തേച്ചു സേനാ—
പരിവൃഢർതൻ മുഖപങ്ക്ലിമേലു, മൊപ്പം.        76

അമരിലരികളെജ്ജയിക്കവേ തൽ—
ക്ഷമയുടെ നാഥത തന്നധീശ്വരങ്കൽ
ശ്രമരഹിതമണഞ്ഞതോർത്തു ചെയ്തു
വമഥുവിനാൽക്കരി മംഗളാഭിഷേകം.        77

പടുതയൊടു ഗജം ദ്വിഷൽബലത്തിൻ
നടുവിൽ വരാൻ കുതിരയ്ക്കു പാത വെട്ടി,
ചടുചടെ റയിലിന്നു പായുവാൻ വ—
മ്പൊടു മലകൾക്കകഭിഞ്ചിനിയർപോലെ.        78

ഉടമയൊടു ഹയം പുറത്തുകേരും
ഭടനുടെ ഹൃത്തൊടു വച്ച പന്തയത്തെ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/140&oldid=172788" എന്ന താളിൽനിന്ന് ശേഖരിച്ചത്