ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> കുത്തിസ്സത്തഖിലമെടുത്ത പിൻപു കെല്പൊ- ട്ടെത്തിത്തീർന്നൊരു രിപുമൂർത്തി വെപ്പുകാരൻ മൃത്തിന്മേൽ, പ്രഥമനു പാൽ പിഴിഞ്ഞ് തേങ്ങ- ക്കൊത്തിട്ടീടിനപടി,യക്കടന്നലിട്ടു.        29


ആക്കംപൂണ്ടരിയ കടന്നലേവമേറ്റം തൂക്കം കാണ്മൊരു കൂണപൗഘമൊട്ടനേകം നീക്കം വിട്ടരുളി, മഹോത്സവത്തെ നായ്ക്കും കാക്കയ്ക്കും കഴുകനുമൂളനും വളർത്തി.        30


ഊക്കിൽപ്പേരുടയ ഭടാഗ്ര്യരെക്കൊടുങ്കാ- റ്റേൽക്കിൽപ്പെട്ടിടുമൊരു നാട്ടുമാമ്പഴംപോൽ നോക്കിക്കണ്ടൊരു മുകിലാഖ്യപൂണ്ട മൂർഖൻ മൂക്കിൽ കൈവിരലുകൾ മുറ്റുമന്നു തള്ളി.        31


നാനാസ്ത്രങ്ങളിൽ നവശിക്ഷയാർന്നു സാക്ഷാൽ സേനാനിമ്മെതിർവിരുതാളുമപ്പൂമാന്നും ആ നാളിൽ മുറവതിയായ് കടന്നൽ നല്കീ, വാനാറ്റിന്മകനു പുരാ ശിഖണ്ഡിപോലെ.        32


കൂട്ടർക്കുള്ളൊരു വിധി കണ്ടു ദൂരെ മാറാ- നേട്ടത്തം പെരുകിന പുള്ളി കാലുയർത്തി; വാട്ടംവിട്ടുയിർ നിലനിർത്തുവാൻ കൊതിപ്പോ- നോട്ടംതാനൊടുവിലൊരാപ്തബന്ധു പോരിൽ.        33


വമ്പൻ തൽപതിയൊരു കാന്ദിശീകനായി- തമ്പത്തറ്റൊരു തുണവിട്ടു മണ്ടിടുമ്പോൾ കമ്പംപൂണ്ടാവനുടെ കൂട്ടരും കടന്നാർ; കൊമ്പൻ പോയതു വഴി മേഴകൾക്കുമല്ലോ.        34


കണ്ടാലും കനമിയലുന്ന കൈത്തിറത്തെ- ക്കൊണ്ടാർക്കും, കൊടിയൊരു കോട്ടമേകി വാണോൻ പണ്ടാരപ്പേടി ഗതികെട്ടു വാടിയോടി- ത്തിണ്ടാടിത്തിമിവ,തിതാണു ദൈവയോഗം.        35


ഭാവം പോയ് ഭയമൊടു പാഞ്ഞു ശാത്രവന്മാ- രേവം പോമളവവരെത്തടുത്തു മുന്നിൽ ദൈവം‌പോൽ വിലസിന പോർട്ടുഗീസ് ധ്വരയ്ക്കു- ള്ളാ വമ്പൻപട പടഹം മുഴക്കിനിന്നു.        36


ഒട്ടേറെപ്പേരവരെയൊന്നുചേർത്തുതാനുൾ- പ്പെട്ടേക്കാം സമിതിയിലെന്നുറച്ചുതന്നെ ത്വിട്ടേന്തും മുനി രസമാത്മബന്ധുതന്നുൾ- ത്തട്ടേലുന്നതിനു കടക്കയായിരുന്നു.        37


പിന്നിൽത്തീ, ശിവശിവ! മുന്നിൽ വെള്ളമോടാൻ കുന്നിക്കും പഴുതുപെടാത്ത ഗോക്കൾപോലെ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/149&oldid=172797" എന്ന താളിൽനിന്ന് ശേഖരിച്ചത്