ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനഞ്ചാം സർഗ്ഗം

തികവുറ്റ ദുഷ്ടനൊരുമട്ടു കൈനില-
യ്ക്കകമെത്തിയോടി മുറിയൊന്നിലേറവേ
പികവാണിയുണ്ടതിലിരിപ്പൊരോമലാൾ
പുകയാൽക്കറുത്ത പുതു പൊൻവിളക്കുപോൽ.        1

കുലയാന കേറിയിളതാമുലട്ടിതൻ
കുലയെക്കണക്കു, മലർവാടി കാന്തരാൽ
കുലവധ്വരാതി മുകിലൻ ഹരിച്ചൊരാ-
കുലഹൃത്തെഴുന്ന നൃപപുത്രിയാണവൾ        2

മുറയൊന്നുമറ്റ മുകിലന്നു ശുദ്ധമേ
പറയന്നു സാധു പശുപോലധീനയായ്,
പറയുന്നതെന്തു, ചിറകറ്റു വീണിടും
പറവയ്ക്കു തുല്യമവൾ പാടുപെട്ടുതേ        3

ബലിയെന്നുമെച്ചിലിലയെന്നുമുളളതാ;
വലിയൊരു ഭേദ,മുരുവാം വിശപ്പിനാൽ
കലികൊണ്ട നായ്ക്കു കരുതാൻ നടക്കുമോ?
ബലികൾക്കു നീതി സമയത്തിനൊത്തപോൽ        4

അതിയായ്ക്കിഴിഞ്ഞു നിലവിട്ടിരക്കിലും
സതിയപ്പൂമാനെ നിരസിച്ചു കേവലം;
കൊതി ബാലരേന്തുകിലുമബ്ധിജാതയാം
മതിലേഖ വാനൊഴികെമന്നിലെത്തുമോ?        5

'വഴിയും പുളിപ്പിളതി'ലൊട്ടുമാങ്ങയും
വഴിപോലിനിപ്പതിനു പാകമാകണം,
കഴിയില്ലു ഞെക്കുവതി,നെന്നുവച്ചു മാൻ-
മിഴിയിൽ ബലാൽകൃതി തുടർന്നതില്ലവൻ        6

'വരപഞ്ജരത്തിലമരും കപോതിക-
യ്ക്കരമാശ വാനിലണവാൻ മുഴുക്കിലും
ചിരകാലമാകിലതുവിട്ടു തീനിടും
നരനോടിണങ്ങു,മതുപോലെതാൻ വധു.        7

ഹരിണാക്ഷികൾക്കു ധൃതിയേതു? സീതയാൽ
പരിഭൂതി പണ്ടൊരുവനാർന്നതൊട്ടുമേ
ശരിയല്ല,തല്ല ശരിയെങ്കി,ലായവ-
ന്നരി നൽകിയില്ല മതിയാംവരെത്തരം.        8

ഇരുപേരെ മന്നിലിണചേർക്കുവാൻ കിടു-
ക്കൊരു ദൂതനില്ല സമയത്തിനെന്നപോൽ
ഇരുകാര്യമൊന്നു ല വാസങ്ങളെ-
ക്കരുതാത്തവന്നു കരലബ്ധമൊക്കെയും        9

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/154&oldid=172803" എന്ന താളിൽനിന്ന് ശേഖരിച്ചത്