ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പഴി സാധു പിന്നെയിവനേതു? നിങ്ങളേ
കഴിവുള്ളപോലെ നിരൂപിച്ചുകൊള്ളുവിൻ
       95
അകളങ്കമെത്തിയരികത്തു മന്ത്രിയ-
പ്പികവാണിയാൾ ചെറുതു നീട്ടിടും കുരം
മികവിൽ ഗ്രഹിക്കിലുമതൊന്നുമായവർ-
ക്കകതാരശേഷമറിയാതിരുന്നുപോയ്.
       96
സമയം കുറച്ചഥ കഴിഞ്ഞു താദൃശ-
ഭ്രമമറ്റുറങ്ങിയെഴുന്നേറ്റിടും വിധം
പ്രമദായുവാക്കൾ നയനംതുടച്ചതി-
ന്നിമ മുട്ടിടാതെയെതിരിങ്കൽ നോക്കിനാർ.
       97
കളവല്ല കണ്ടതു കിനാവുനല്ല നി-
ഷ്കളനാം പുരാൻറെ തിരുളളമെന്നവർ
അളവറ്റശങ്കയകലുംപടിക്കു ക
ണ്ടിളതൻ മണാളനു സമീപമെത്തിനാർ.
       98
അലമിപ്പരുങ്ങൽ, ഭവൽകൃപാബലം
ബലമാർക്കുമെന്നു നൃപനോതി നാൽവരും
നിലവിട്ടു ഹൃത്തു കുളിരേന്തുമാറുകൈ-
നിലവിട്ടു കൂട്ടരുടെ മുന്നിലെത്തിനാർ.
       99
ആ നാലാളുകളേയുമാ നിലയിലായ്-
ക്കണ്ടത്ഭുതപ്പെട്ടിടും
നാനാമാനുഷരും പടകടൽ കട-
ഞ്ഞപ്പോളനല്പോദയം
മാനാതീതമഹസ്സൊടൊത്തുദിയാം
താർ മങ്കയും തൽപ്രിയൻ
ശ്രീനാരായണനും ഭവദ്രൂഹിണരും
താനെന്നു മാനിച്ചുതേ
       100
കാലത്തുദിച്ച ഖരദീധിതി പുല്ലുമാത്ര-
മാലംബമാം ഹിമകണങ്ങളെയെന്നപോലെ
മാലറ്റു കേരളനൃപൻ മുകിലൻറെ യോധ-
ജാലത്തിനെക്കഥകഴിച്ചു രണോർവി കേട്ടു.
       101
ഊനം വിട്ടജ്ജയകഥയുമാദേവിയോടോതുവാനാ-
യാനന്ദംപൂണ്ടിരുചരരെ വിട്ടക്ഷിതിക്ഷിത്തു പിന്നെ
സ‌്യാനന്ദൂരത്തിനു പടയൊടും ഹൂണമന്ത്രീന്ദ്രരോടും
പീനശ്രോണീമണിയൊടുമുടൻതന്നെ മന്ദം തിരിച്ചാൻ
       102
പതിനഞ്ചാം സർഗ്ഗം സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/164&oldid=172814" എന്ന താളിൽനിന്ന് ശേഖരിച്ചത്