ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

സ്ഫുടം നൃപാംഗാമൃതമന്യനേത്ര- പുടം നുകർന്നീടുകിലെച്ചിലാകും; കിടയ്ക്കുവാനും പണി, തീരുമെന്നാ- യടക്കമറ്റാളുകളോർത്തിടുന്നു.        29


ഹിതംപെടും വാക്കുരചെയ്തുകൊണ്ടു നിതംബിനീമൗലികളോടുകൂടി ചിതത്തിലെങ്ങും നിറയുന്നു നാനാ- മതസ്ഥരാം മർത്യർ മനോജ്ഞവേഷർ        30


എനിക്കുമെൻ കുഞ്ഞിനുമെന്റെ പീന- സ്കനിക്കുമുർവിധവയാത്ര കാണ്മാൻ ജനിക്കണേ യോഗമഭംഗമെന്നായ്- ത്തനിക്കുതാൻപോന്നവരും കൊതിപ്പൂ.        31


അലക്കുകാരൻ, ജവുളിത്തരങ്ങൾ വിലയ്ക്കു വില്പോൻ, തിറമുള്ള തട്ടാൻ, പലർക്കുമിക്കുട്ടൻ കനിഞ്ഞിടാതെ നിലയ്ക്കുനില്പാൻ പണിയായിടുന്നു        32


എനിക്കിതോ തോട,യെനിക്കിതോ കാ- പ്പെനിക്കിതോ താലി? ശനിക്കുഴപ്പം! എനിക്കു താൻ നായരുമിന്നുതൊട്ടു തനിക്കു ഞാനച്ചിയുമല്ല നൂനം.        33


പെരുത്തു നാണം ചുണ രണ്ടുമറ്റു- ള്ളൊരുത്തനല്ലെങ്കിലിവണ്ണമെന്നെ ഇരുത്തുമോ പെറ്റ നിലയ്ക്കു? നല്ല പൊരുത്തമെൻ ജാതക,മെന്തുചെയ്‍വൂ?        34


ഇവൾക്കതെന്തിന്നറിയുന്നു? വായ്പും കവർച്ചയും കൈമുതലും സമാനം; നവങ്ങളാം കോപ്പുകളില്ലയെങ്കി- ലവസ്ഥ കേൾക്കട്ടെ, വെളിക്കിറങ്ങൂ.        35


ഒരുത്തനും തന്റെ മുഖത്തു മീശ- കുരുത്തൊരാണെങ്കിൽ വധുവിഷാദം വരുത്തിടാതേതുമവൾക്കു നല്കു- മെരുത്തിൽ വിറ്റും തറവാടു വിറ്റും        36


മുതുക്കി ഞാൻ മാറി, യിനിക്കടന്നു പതുക്കെയെത്തുമ്പൊഴെനിക്കുവേണ്ടി ഒതുക്കമുള്ളോരിറയത്തു കൂട്ടായ്- ക്കൊതുക്കളും മൂട്ടകളും കിടക്കും.        37


അടുത്ത വീട്ടിൽ ചിരുതയ്ക്കു നായർ കൊടുത്ത പണ്ടത്തിനൊരറ്റമില്ല;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/168&oldid=172818" എന്ന താളിൽനിന്ന് ശേഖരിച്ചത്