ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരുത്തിയെക്കോപ്പണിയിച്ചുമിഷ്ടം
വരുത്തിടും ത്വച്ചതുരത്വമന്യം.        76

ഒരക്ഷരം സത്യമൊഴിഞ്ഞുരയ്ക്കാ—
ത്തൊരങ്ങയാൽതാൻ ഭവദീയവംശം
പരം ഹരിശ്ചന്ദ്രകുലാഭിധയ്ക്കു
നിരന്തരം യോഗ്യതയാർന്നിടുന്നു.        77

ശ്രമത്തൊടും പണ്ടു ഭൃഗുദ്വഹന്താൻ
ചമച്ച വഞ്ചിക്ഷിതിതൻ ഭരത്തെ
സമസ്തമിക്കാലമകറ്റിവയ്പാ—
നമന്ദമായ് വന്നു ഭവന്മിഴത്താൽ.        78

ഭവാന്റെ ലീലാംശുകജിഹ്വ പാടും
നവാഭകർണ്ണാമൃതപദ്യജാലം
ദിവാനിശം കേട്ടു കവിജ്ഞഭക്ത—
രവാപ്തസംതൃപ്തികളായിടുന്നു.        79

സുവർണ്ണശൈലത്തെയൊഴിച്ചിടുന്ന
ഭവന്മഹൗദാര്യ,മവിഘ്നയോഗം
വിവസ്വദബ്ജർക്കു വരുത്തിയെന്നായ്—
ത്തവ പ്രതാപാന്വിതകീർത്തി ചൊൽവു.        80

അമന്ദമാ മൂർത്തികൾ മൂന്നുപേരും
സമം സമർപ്പിച്ച വരങ്ങൾപോലെ
ശ്രമം വെടിഞ്ഞെൻതിരുമേനി മൂന്നു
പുമർത്ഥവും നേടി ലസിച്ചിടുന്നു.        81

അനന്തമായ്ത്തൻ തലകൾക്കു വാച്ച
കനം തകർക്കും തവ ദക്ഷഹസ്തം
അനന്തനീരായിരമുള്ള നാവാ—
ലനന്തരായം വഴിപോൽ സ്തുതിപ്പു.        82

ഗുണങ്ങളായാലവതമ്മിലുണ്ടാം
പിണക്കമെന്നുള്ളതസത്യമത്രേ;
അണഞ്ഞഹമ്പൂർവികയിൽ ഭവാനോ—
ടിണങ്ങിയോരോന്നുമിരിപ്പതില്ലേ?        83

ഇവണ്ണമുള്ളോരു ഭവാനെയല്ലോ
ശിവപ്രദാനത്തിനയച്ചു ദൈവം
നൃവര്യ! വഞ്ചിക്ഷിതിപുണ്യകേര—
മവസ്ഥപോൽ സമ്പ്രതി കൂമ്പെടുത്തു.        84

അനാദരവ്യഞ്ഞകമാകുമെന്നോർ—
ത്തനാമയം സ്വാമിനി കേൾപ്പതില്ല;
അനാമതം തേ ഭവികം വളർത്തു—
മനാഥസംരക്ഷകനബ്ജനാഭൻ.        85

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/173&oldid=172824" എന്ന താളിൽനിന്ന് ശേഖരിച്ചത്