ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നീഹാരശീതജ്വരമിങ്ങു, മക്കണ-
ക്കാഹാ! സ്മരോഷ്ണാജ്വരമങ്ങു, മൊപ്പമായ്
ബാഹാബലം കാട്ടിടുവാൻ വിയുക്തർതൻ
ദേഹാഖ്യമാം ശോണിതപൂരണഞ്ഞുതേ.       22

ആ വിപ്രയോഗം പെടുവോർക്കൊരാഴിപോൽ
ഹാ വിസ്മയം! നീണ്ട ഹിമർത്തുരാത്രിയെ
ഭൂവിങ്കൽ നാരീകുചകുംഭഭുവിനെ-
കൈവിട്ടാടാത്തോരെളുതിൽക്കടന്നുതേ.       23

അല്ലാത്ത സാധുക്കളെ രാവിൽ മന്മഥൻ
കൊല്ലാതെ കൊൽ വാൻ പ്രഥമാശുഗം തുലോം
എല്ലായ്പ്പൊഴും വി,ട്ടതു തുണിതന്നക-
ത്തില്ലാതെയായ്ത്തീർന്നു കുറേദ്ദിനങ്ങളിൽ.       24

സ്വൈര്യം പ്രിയൻ ഹൈമനതായിടും മരു-
ത്തീരണ്ടുപേരാലൊരുപോലെ പീതമായ്
ആ രക്തകാമിനിന്യധരോഷ്ഠപല്ലവം
നേരത്തൊടൊന്നിച്ചു വെളുത്തുനിൽക്കയായ്.       25

ചുണ്ടിന്നു രാഗം കുറവാകിലെന്തക-
ത്തണ്ടിന്നതേറിത്തഭഭീകരെത്തുലോം
കണ്ടിങ്കരിക്കാർകചമാരിനോദയം
കണ്ടില്ലതിന്മട്ടു നടിച്ചു പുൽകിനാർ.       26

നേരം വെളുത്തും രവിസുതനെത്തിയും
ദൂരത്തു മാറാൻ കമലാരിയാം ഹിമം
ആരംഭമാർന്നില്ല; വിപക്ഷവിക്രമം
സ്വൈരം ധരിപ്പാൻ ജലഹൃത്തിനൊക്കുമോ?       27

സാവിത്രിയാലർഘ്യമുഷസ്സിലേകിടും
ഭൂവിണ്ണാവർക്കും മുറ മാറി,യർക്കനെ
സേവിക്കയായാതപമേറ്റുമജ്ജനം
ഹാ! വിസ്മയം! സീൽകൃതിമന്ത്രമോതിയും.       28

സ്വാപം ജനംപൂണ്ടു നിജോയേത്തിലും;
ലോപം തദർഘ്യത്തിനു പറ്റി മേൽക്കുമേൽ;
ഹാ! പത്മിനിക്കും തെളിവില്ല; ഭാനുമാൻ
കോപം പരം പൂണ്ടതിലെന്തൊരത്ഭുതം?       29

തുച്ഛൻ തുഷാരപ്രതിപക്ഷിയെങ്കിലും
തച്ഛക്തി കാട്ടാൻ കരമായിരത്തെയും
ഇച്ഛയ്ക്കതിൽച്ചേർത്തു നിതാന്തമന്തക-
ന്നച്ഛൻ തപിപ്പിച്ചു ജഗത്തശേഷവും.       30

ചൂടേറിയെന്നാലേ തിളയ്ക്കു ദുർഘൽ
പാടേ തണുത്താലതിലും ഭയങ്കരം;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/200&oldid=172853" എന്ന താളിൽനിന്ന് ശേഖരിച്ചത്