ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏതായാലും വഞ്ചിനിധ്യന്തികത്തിൽ
ഭൂതാപത്തില്ലെന്നു തോന്നുന്നു മേലിൽ
ജാതാമോദം നോക്കു കൈകൊട്ടിയാർക്കാം
ജേതാക്കന്മാർ തിട്ടമീയെട്ടുവീടർ       24

കാറ്റുള്ളപ്പോൾപ്പാറ്റിടുന്നോനെയല്ലോ
മുറ്റും ലക്ഷ്മീദേവി മാനിപ്പതെങ്ങും
പറ്റുന്നേരം പാർത്തു പറ്റിച്ചിടാഞ്ഞാൽ
തെറ്റും പിന്നെത്തായമെന്നാപ്തവാക്യം       25

കോളില്ലാത്തോരത്തരം നോക്കി വേണം
മേളിച്ചാരും കായലിൽത്തോണിവയ്പാൻ
കേളിക്കെന്നും കേളിഗേഹങ്ങളാം നാം
വാളിന്നിപ്പോൾ വിശ്രമം നൽകിടൊല്ല       26

ബാലന്നായിച്ചെട്ടി കാശെന്നപോൽ നൽ-
ക്കാലം സ്വല്പം മർത്ത്യനേകുന്ന ദൈവം;
ആലസ്യം വിട്ടപ്പൊഴാളും ശ്രമംതാൻ
മൂലം പിന്നീടുള്ള സമ്പത്തിനെല്ലാം       27

വാണിജ്യം ചെയ്തർത്ഥലാഭം വരുത്താ-
നാണിക്കാശെന്നോർത്തു വർത്തിച്ചിടാഞ്ഞാൽ
കോണിൽത്തള്ളും ചെട്ടിയാർ പുത്രനേയും
ക്ഷോണിത്തട്ടിൽ ദിഷ്ടവും തിട്ടമേവം       28

ഉന്നമ്രശ്രീസഞ്ചിതം വഞ്ചിരാജ്യം;
മന്നൻ പേർത്തും ദുർബലൻ ഭീരു ശുദ്ധൻ
കന്നൽക്കണ്ണാൾക്കുള്ളൊരാശ്ലേഷണസൗഖ്യം
സുന്നം പ്രേയാൻ കുഷ്ഠരോഗാർത്തനായാൽ       29

ചട്ടക്കാരൻ ഭസ്മമുണ്ടോ ധരിപ്പൂ
മൊട്ടശ്ശീർഷം മാല ചൂടുന്നതുണ്ടോ?
പൊട്ടന്നുണ്ടോ പാട്ടുകേട്ടാൽ വികാരം
പൊട്ടച്ചെട്ടിക്കാരു പൊൻപൂച്ചിടുന്നു?       30

ചേരും വസ്തുദ്വന്ദ്വമല്ലാതെ മന്നിൽ-
ച്ചേരുന്നേരം ദോഷമത്യന്തമുണ്ടാം
ഭൂരുട്ടെന്യേ പാറചേരുന്ന മല്ലീ-
വീത്തുണ്ടോ വാച്ചു പൂക്കുന്നു തെല്ലും?       31

എല്ലാംകൊണ്ടും നൂനമിബ്ഭൂമിപാലൻ
കൊല്ലാൻ തക്കോൻതന്നെ സന്ദേഹമില്ല
നല്ലാളാരും വേൾക്കുവാൻ വന്നിടാഞ്ഞാൽ
നല്ലാർക്കുണ്ടോ കന്യകാഭാവദുഃഖം?       32

കല്ലോ നീരോ രണ്ടിലൊന്നെന്നുവച്ചാ-
ണല്ലോ നാമീ വേല കൈയേറ്റതാദ്യം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/40&oldid=205932" എന്ന താളിൽനിന്ന് ശേഖരിച്ചത്