ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധ്യാനം രാപ്പകലാരെത്താൻ സുനഗാത്രി തുടർന്നുവോ.
ആ നല്ലൊരീശൻ വൈകാതെ നൂനം പ്രത്യക്ഷമാകുമോ?       5

ആരോടും സല്ലപിക്കുന്നില്ലാരോമൽപ്രിയനെന്നിയേ.
ഓരോന്നാളികൾ പൊനാലിപ്പാരോ വാനോ ശ്രവിക്കണം.       6

"എന്നു ഞാൻ കാന്തനെക്കാണുമെന്നു നാല്‌വരോടൊപ്പമാം?
എന്നും പാപിക്കു പാതാളമെന്നുള്ള മൊഴി തെറ്റുമോ?       7

കളങ്കമില്ലാതശ്രാന്തം വിളങ്ങുന്ന തദാനനം
ഇളമ്പൂഞ്ചിരിയാലെന്നുൾക്കളം ശീതളമാക്കുമോ?       8

തെളിഞ്ഞു രാഗസുധയിൽക്കുളിച്ചു കുളുർശീകരം
തളിക്കും തൽക്കടാക്ഷത്തിൻ കളി ഞാനേല്പതെപ്പൊഴോ?       9

അരിക്കശനിയായ് പ്രേമം സ്ഫുരിപ്പോർക്കബ്ജനാളമായ്
ഇരിക്കുമബ്ബാഹുവെന്നോ ശരിക്കെൻ ഗളമാല്യമാം?       10

ആക്ക,ണ്ണാഗണ്ഡ,മധര,മാക്കണ്ഠം, ബാഹു, മാറിടം,
ആക്കരം, കൈവിരൽ, നഖമാക്കമ്രമുഖ, മാപ്പദം,       11

ആ വപൂസ്സാ യശോരാശിയാ വചസ്സാ മനോഗുണം
ആ വദാന്യത്വമദ്ദാക്ഷ്യമാ വർപൂമവനേ വരൂ.        (യുഗ്മകം)12

നീളമേറുന്ന നിശയേക്കാളഹസ്സെത്ര മഞ്ജുളം!
കാളരാത്രിയെനിക്കോരോ നാളതിൻ ചരമാർദ്ധവും.       13

കിടക്കാമുരുളാം വീണ്ടും പിടയ്ക്കാമെഴുന്നേറ്റിടാം;
ഇടയ്ക്കാ മിഴിതൻ പോളയടയ്ക്കാനെന്തുപായമോ?       14

അപേക്ഷിച്ചാലോടുവതുമുപേക്ഷിച്ചാലെടുപ്പതും
അപേതവ്രീളയാം ലജ്ജാക്ഷപേശാനനതൻ ഗുണം.       15

പതിവായിപ്പോഴസ്വപ്നസ്ഥിതി വായ്ക്കുന്നോരെന്റെ മേൽ
മതിയിൽ ക്രോധമാളുന്നുണ്ടതിയായാ നിശാചരി."       16

ഇത്തരം വിപ്രയോഗാഗ്നി ഹൃത്തടത്തിൽ ജ്വലിക്കവേ
അത്തയ്യൽ പലതും ചൊല്ലിയത്തലാർന്നു കുഴങ്ങിനാൾ.       17

ഉള്ളിൽ പ്രബലമാം രാഗം തള്ളിത്തിങ്ങിയിരിക്കിലും
വെള്ളിപോൽ വിളറും മേനി പുള്ളിമാൻമിഴി പേറിനാൾ.       18

വട്ടണിക്കൊങ്കയാൾതൻ നൽ ത്വിട്ടണിഞ്ഞ, തൂനാൾവരേ,
കട്ട ഹേമകലാപങ്ങൾ പെട്ടകംപൂക്കൊള്ളിക്കയായ്.       19

മുക്താഹാരം ധരിക്കാതെ മുക്താഹാരമെഴും തനു
രക്താധാരയ്ക്കു കണ്ടേകി മുക്താഹാരത്തെയക്ഷികൾ.       20

മിഴിയും തനുവും പൂന്തേൻമൊഴിക്കന്വർത്ഥമാംപടി
കഴിയുംമട്ടു കാമൻ പോംവഴി മുട്ടിച്ചു തല്പിനാൻ       21

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/60&oldid=209959" എന്ന താളിൽനിന്ന് ശേഖരിച്ചത്