ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കാളഭോഗിയുടെ ഭീതിതമാം തീൻ-
വേള കാക്കുമൊരു വെള്ളെലിപോലെ,
ചേലകന്നു നിജ സൗധതലത്തിൽ
സ്ത്രീലലാമമണി മാലൊടു വാണാൾ .        123

ഊഴി കാക്കുമൊരു റാണിയൊടും തൻ
തോഴിമാരൊടുമുരച്ചു സമസ്തം
നാഴികയ്ക്കൊരു വിപത്തിനു ലാക്കാ-
യാഴിപോലെയവളശ്രു പൊഴിച്ചാൾ.        124

തന്നാലവൾക്കഭയമേകുവതിന്നു തെല്ലു-
മന്നായിടാതെ ബത രാജ്ഞിയുമത്തലാർന്നാൾ;
ചെന്നായടുത്ത കരയും പശുവെത്തുണയ്പാൻ
സന്നാഹശക്തി കുറയുന്നൊരു ഗോപിപോലെ.        125

ആറാം സർഗ്ഗം സമാപ്തം


ഏഴാം സർഗ്ഗം

കുലശേഖരനാട്ടിലുർവരാഭ്യൽ-
കുലതന്തുക്കൾ കുമാരരാറുപേരും
നലമോടു വളർന്നു കന്തിപൂരം
കലരും സിന്ധുവിൽ മൗക്തികങ്ങൾ പോലെ.        1

ജനതയ്ക്കുരുമോദമോടു,മെന്നാൽ
വിനചെയ്യും വിമതർക്കു ഭീതിയോടും,
ദിനവും പരിവൃദ്ധി തേടി രാജ്ഞീ-
തനയന്മാർ സിതപക്ഷചന്ദ്രതുല്യം.        2

അകളങ്കഗുണൗഘരർഭകന്മാ-
രകതാർ വാടിയ റാണിയാൾക്കു നിത്യം
പ്രകടം തെളിവേകി, കാർത്തികോഡു-
പ്രകരം ദ്യോവിനു രാവിലെന്നപോലെ.        3

പുരുമാധുരിപൂണ്ട ഗീരിനാല-
പ്പുരുഷാധീശ്വര,രമ്മതൻ വിഷാദം
വിരുതിൽച്ചുവടേ പറിച്ചു, മുന്നം
ഗരുഡൻ ദിവ്യസുധാരസത്തിനാൽപോൽ.        4

നലമാർന്ന സുതാനനം പ്രഹർഷാ
കുലയായ്ത്തീർത്തു സവിത്രിയെ പ്രകാമം,
സുലഭദ്യുതിപൂണ്ടുദിച്ച ചന്ദ്രൻ
കലശാബ്ധിത്തിരമാലയെക്കണക്കെ.        5

പ്രനഷ്ടനൃപന്നുമേൽ സുതന്മാർ
ഭുവി രാജത്വമെഴാൻ കൊതിച്ച റാണി

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/67&oldid=211359" എന്ന താളിൽനിന്ന് ശേഖരിച്ചത്