ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  
പ്രമദാത്ഭുതഭീതിമിശ്രമാമുൾ-
ക്കമലം‌പൂണ്ടൊരു ദേശികൾക്കു പാരം
വിമലം നിജ ശാസ്ത്രബോധമെല്ലാം
ശ്രമമറ്റന്നു കൃതാർത്ഥമായ് ഭവിച്ചു.       16

അകളങ്കഗുണങ്ങളാർന്ന ബാലർ-
ക്കകതാർ, കാണികൾ‌തൻ മുഖാബ്ജമോടും,
വികസിച്ചു പരം ഗുരുത്തമാർക്ക-
പ്രകടോദിത്വരഗോഗണം നിമിത്തം       17

ശ്രുതിയും സ്മൃതിയും ലഭിച്ച വഞ്ചി-
ക്ഷിതിപാലാർഭകരെഗ്ഗുരുക്കൾ മേലാൽ
ശ്രുതിയും സ്മൃതിയും ദ്രുതം പഠിപ്പി-
പ്പതിലുത്സാഹമിയന്നു വാണിരുന്നു       18

മതി വിസ്തരമാക്കുമാരരാറും
ദ്യുതി വായ്ക്കുന്നൊരു യൌവനം ഗ്രഹിച്ചാൽ
അതിയായ് ഗ്രഹഷൾക്കുമുച്ചമാം തൽ-
ക്ഷിതിഭാഗത്തി, നിവണ്ണമോർത്തു പൌരർ.       19

പുതുതായ് നിധി കൈവശം വരുമ്പോ-
ളതു സൂക്ഷിപ്പതിൽ നിസ്സ്വനുള്ള യത്നം
അതുലാഭ കുമാരപോഷണത്തിൽ-
ച്ചതുരക്ഷ്മാതലനാഥ പൂണ്ടിരുന്നു.       20

വഴിപാടു കഴിക്കു,മന്തണന്മാർ-
ക്കഴിവറ്റുണൊടു ദാനമെന്നുമേകും,
വഴിപൊൽത്തൊഴുമീശനെ, ശ്രമപ്പെ-
ട്ടുഴിയും,ഭസ്മമിടും ഞറുക്കു കെട്ടും.       21

പരിചാരകനൊന്നു വേണ്ട ദിക്കിൽ-
പ്പരിചാർന്നീടിന പത്തുപേരെയാക്കും;
പരിതോഷരവർക്കു ചിത്തരംഗോ-
പരി തോന്നുന്നതിനും പ്രയത്നമാളും.       22

ഒരുമട്ടിനു കീർത്തി പാരിൽ വായ്ക്കു-
ന്നൊരു കാർത്താന്തികർ, വൈദ്യർ, മാന്ത്രികന്മാർ,
ഒരുമിച്ചിവരെ ക്ഷ്ണിച്ചു മേന്മേ-
ലരുളും പാർത്തു കുമാരഭദ്രമോതാൻ.       23

ശരിയൊക്കെയുമെന്നുരയ്ക്കുവോര-
പ്പരിഷയ്ക്കാ നിമിഷത്തിൽ വേണ്ടതെല്ലാം
ഹരിണാക്ഷി കൊടുക്കു,മെന്തുചെയ്യാ-
മെമിയും വീട്ടിലെടുത്ത കൊള്ളി ലാഭം       24

നരപാർകേർതൻ രസജ്ഞയെപ്പോൽ-
പ്പരമാ വഞ്ചിധരിത്രിയും തദാനീം.

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/69&oldid=211704" എന്ന താളിൽനിന്ന് ശേഖരിച്ചത്