ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  

രതിവല്ലഭവഹ്നിയുള്ളിൽനിന്നും
പ്രതിബിംബിച്ചു വെളിക്കു കണ്ടപോലെ
ദ്യുതിപൂണ്ട വിളക്കു വീടുതോറും
മതിമുഗ്‌ദ്ധാനനമാർ കൊളുത്തി മന്ദം..       54

തടവറ്റു വെളിക്കു വീട്ടിലെങ്ങും
സ്ഫുടമായ്ക്കത്തിന ദീപപങ്‌ക്തി കണ്ടാൽ
ഉടനപ്പുരിമങ്ക ചാർത്തിടും പൊ-
ന്നുടഞാണെന്നു നിനച്ചുപോകുമാരും..       55

സുമസായകനാടകപ്രയോഗം
സമയാതിക്രമമെന്നിയേ തുടങ്ങാൻ
പ്രമദാനടിമാരശേഷലോക-
ഭ്രമമേകും നവവേഷമാർന്നൊരുങ്ങി..       56

മലരമ്പു വീടൊല്ല ഞാനവറ്റെ-
ത്തലയാൽത്താങ്ങി വണങ്ങി നിന്നെയെന്നായ്
അലസാക്ഷികൾ കാമനോടുണർത്തി
നലമെറും കുഴലിങ്കൽ മാല ചൂടി..       57

വളയുള്ള കരങ്ങളാർന്ന പെണ്ണിൻ
വളയും ഭ്രുലതകണ്ടു തൽ‌ഗൃഹത്തിൽ
വളരും കൊതിയാൽ വിടൻ കടന്നു
വളറും തോട്ടിയുമറ്റൊരാന പോലെ..       58

അരികത്തഭികാബ്ജനെത്തുമെന്നായ്
ത്വരിതം ദ്യോവുമകം തെളിഞ്ഞു മേന്മേൽ
പരിചോടു മുഖം മിനുക്കി മേനി-
ക്കരിമപ്പെട്ടൊരു താരഭൂഷ ചാർത്തി..       59

മുഴുതിങ്കളിനം‌ബരപ്രദേശ-
ത്തെഴുന്നള്ളത്തു പെരുത്തു മോടിയാവാൻ
പഴുതറ്റുഡുദീപയഷ്ടി വൻ മു-
ത്തെഴുമാദിത്യർ കൊളുത്തി നുറുലക്ഷം..       60

ഉര പൊങ്ങിന രാജവേഷമന്തി-
ത്തിര നീക്കി ദ്യുതമഭ്രരംഗഭുവിൽ
വരവേ വിനുധാഗ്ര്യരേകി മുറ്റും
വരപുഷ്പാഞ്ജലി താരകാമിഷത്താൽ..       61

കരയുന്നതിനങ്ങു ചക്രവാകം
സരസം ചന്ദ്രികയുണ്ണുവാൻ ചകോരം
പരമിപ്പതഗങ്ങൾ രണ്ടുമപ്പോൾ
വിരവിൽച്ചഞ്ചുപുടം തുറന്നു നിന്നു..       62

ഉടനെത്തി വിയത്തിലോമനപ്പു-
വുടലാൽ കാണികൾതൻ മനം മയക്കി.

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/73&oldid=214817" എന്ന താളിൽനിന്ന് ശേഖരിച്ചത്