ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
45
നാലു ഭാഷാകാവ്യങ്ങൾ


വണ്ടാൽ വിളങ്ങി വിലയറ്റു വിരിഞ്ഞു മിന്നും
തണ്ടാരു കണ്ടു കരളിൽക്കൊതി വായ്ക്കയാലേ
കൊണ്ടാടി നല്ല മുഴുതിങ്കളടുത്തതിൻ തേ-
നുണ്ടാനിലയ്ക്കുപിരിവാനരുതാതെകൂടീ.        133

അന്നക്കരുത്തുടയ കൊമ്പുകളാലടുത്തൂ
ചെന്നങ്ങുവാനവമരത്തടിചേർത്തമർക്കേ,
അന്നപ്പിടയ്ക്കുകിടയാമ്നടയാർന്നുമിന്നും
മിന്നൽക്കൊടിക്കുടയകുന്നുകളൊന്നുമങ്ങീ.        134

കണ്ണാലെകാണ്കിലതാരുലയുന്ന കാർ,മീൻ,
കണ്ണാടി, തിങ്കൾമുറി, ചെന്തളിർ, പന്തിവറ്റിൽ
മണ്ണാടലറ്റതെളിവിൻമികവാലെ നല്ല
വിണ്ണാക്കുമാറു പവിഴക്കൊടി പോയ്ക്കളിച്ചു.        135

ഒന്നുള്ളഴിഞ്ഞൊരരയന്നമടുത്തുകൂടി-
മിന്നുന്നതണ്ടലരണിപ്പുതുപൊയ്കയപ്പോൾ,
ചിന്നുന്ന ചണ്ടി വരിവണ്ടിവയും പരിക്കു
ചേർന്നുള്ള തണ്ടലരുമൊത്തു തെളിഞ്ഞുലഞ്ഞു.        136

കാറന്നഴിഞ്ഞലർപൊഴിഞ്ഞിതു, കുന്നുലഞ്ഞൂ,
പാരം വിയർത്തു മുഴുതിങ്കൾ, പിറാവു കൂകീ,
താരമ്പനീയരിയ ചെപ്പടികാട്ടിയൊട്ടു-
നേരംകഴിഞ്ഞളവിലാമ്പലുലഞ്ഞുകൂമ്പി.        137

താരമ്പനാർക്കളിയിലൊട്ടുമയങ്ങിമേവു-
ന്നോരക്കരിങ്കഴലിതൻപുതുമേനി പുല്‌കി
നേരംപുലർന്നിടുവതിന്നു കുറച്ചുമുമ്പിൽ
പാരം‌പുകൾപ്പൊലിമയുള്ളൊരു കണ്ണനോതി:        138

'വൈകുന്നു നേരമകതാരിവിടത്തിൽ‌വെച്ചു
പോകുന്നു കാർകുഴൽതൊഴും കരികൂന്തലാളേ!
മാഴ്കുന്നതെന്തി?രവിൽവന്നിനി വേർപെടാതെ-
യാകുന്നതിന്നു വഴിയോർത്തു നമുക്കുറയ്ക്കാം.'        139

എന്നും പറഞ്ഞു മിഴിനീരു തുടച്ചു കൊങ്ക-
ക്കുന്നുംപുണർന്നഴലവൾക്കു കുറച്ചുപിന്നെ
വന്നുള്ളൊരാവഴിയെ മെല്ലെയിറങ്ങിയാട-
ലൊന്നുംപെടാതരിയ കണ്ണനണഞ്ഞു വീട്ടിൽ.        140

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/18&oldid=216578" എന്ന താളിൽനിന്ന് ശേഖരിച്ചത്