ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അതുപൊഴുതു, മധീശരായിരുന്നോ--
രവരെയകമ്പടിസേവചെയ്തുകൊൾവാൻ
ബഹുഭടർ കുതികൊണ്ടു തുള്ളിനില്പൂ
വെറുമപമൂർദ്ധകളേബരാവശീഷ്ടർ!       24

തടവിനിടപെടാതെ സഞ്ചരിക്കും
ദനുജബലം സകലം സമൂലഘാതം
ശിവശിവ! ചിതറിക്കിടപ്പു ചുറ്റും
ശിലയടിച്ചു തകർന്ന കപ്പൽപോലെ.       25

ദനുസുതരിതുമട്ടു താറുമാറായ്--
ത്തറയിൽ മറിഞ്ഞു മലർന്നൊരന്നികേതം
പരമരമനയെന്ന മട്ടുമാറി--
പ്പടുചുടലക്കളമായ്ച്ചമഞ്ഞിരുന്നു.       26

അതിനകമൊരിടത്തസഹ്യമോർപ്പാ--
നസുരകുലേശനവാപ്തകാലധർമ്മൻ
ശിഥിലതനു കിടപ്പു ജിഷ്ണുശസ്ത്രം
ചിറകുമുറിച്ച ശിലോച്ചയംകണക്കേ       27

ധമനനിരയരഞ്ഞു, സന്ധിബന്ധം
തവിടുപൊടിഞ്ഞു, വെളിക്കു ബുക്ക ചാടി.
ഗളമിടയിൽ മുറിഞ്ഞു, തുണ്ടുതുണ്ടായ്--
ക്കരളുഞെരിഞ്ഞു, കശേരുകാസ്ഥിപൊട്ടി       28

തലയുടെ വെളിയോടുടഞ്ഞു, ചുറ്റും
തറയിലതിന്നകമാർന്ന ചോര ചിന്നി
നലമുടയ മുഖം ചതഞ്ഞു, ഹാ ഹാ!
നയനമടഞ്ഞു, രദോൽക്കരം നുറുങ്ങി.       29

പരവശനിലയിൽ പ്രതിപ്രതീകം
പരപരിഭൂതി പരം വിളിച്ചുചൊല്ലി
ഒരു കുണാപമെഴുന്നതാണു ദൈത്യർ--
ക്കുടയവനാം ബലിപോലും! എന്തുമാറ്റം!        (വിശേഷകം)30

തുടുതുടെയൊരിടത്തൊഴുക്കിയന്നും,
ത്വരിതമിരുണ്ടൊരിടത്തു കട്ടയായും,
സ്ഫുടതരമതിൽനിന്നു ചെമ്പരുത്തി--
പ്പുതുമലർനീരെതിർചോര ചിന്നിടുന്നു.       31

ബലിമഹിഷി വിശിഷ്ടയായ വിന്ധ്യാ--
വലി പതിതൻ വികൃതോത്തമാംഗപിൺഡം
മടിയിൽ മമതയാർന്നെടുത്തണച്ചും
മനതളിൽ മൂർച്ഛയിൽ മഗ്നമാക്കിവച്ചും,       32

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/45&oldid=173046" എന്ന താളിൽനിന്ന് ശേഖരിച്ചത്