ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

ഇതുവരെയുമിവണ്ണമോർത്തിരുന്നോ- രിവരെയുമിന്നു കിനാവിൽനിന്നുണർത്തി അരിയൊരു നിജശക്തി ബോധ്യമാക്കും ഹതവിധിതന്നെയവാപ്തചാറിതാർത്ഥ്യൻ!        (വിശേഷകം) 51


വിഗതപിതൃകനിക്കുമാരനയ്യോ! വിധവ ഭവല്പദപത്മഭംഗിയാം ഞൻ; വിഷയമിതുകനാഥ, മെന്തുവേണം വിമതകുലത്തിനിതിൽപ്പരം വിനോദം?        52


കരുതിമരുവിടുന്നു നമൊരെണ്ണം; കരഗതമായ്ച്ചമയുന്നു മറ്റൊരെണ്ണം അമൃതമനുഭവിപ്പതിന്നു പോയാ- രസുര,രവർക്കു ലഭിച്ചതാത്മനാശം        53


ശരിയതു ഭവിതവ്യശക്തിയാവാം; ശചിയുടെ 'ശുക്ര'ദശാവിലാസമാവാം; അടിയനതറിയേണ്ട, വേണ്ടതെന്തെ- ന്നവിടെ നിനയ്ക്കുകിലത്തലസ്തമിക്കും.        54


ശകലവുമസുരാന്വയത്തിനാപ- ദ്ധനമവിടുന്നറിയാത്ത തത്ത്വമില്ല; ദനുഭവർ പരിപാലനീയർ യുഷ്മ- ച്ചരണയുഗൈകശരണ്യർ തമ്പുരാനേ!"        55


പലതുമവളിവണ്ണമോതി വീണ്ടും പദതളിരിൽപ്പരിതപ്തയായ്പ്പതിക്കേ പരിണതകരുണാകുലാന്തരംഗൻ പകരമുരച്ചുതുടങ്ങി പാരികാംക്ഷി        56


"അതുതരുതഴൽ ശുക്രനല്ലയോ നി- ന്നരികിലണഞ്ഞ,തവൻ സജീവനല്ലേ? അതു മതി മകളേ! നിനക്കു മാലേ?- തരഞൊടി നീയൊരു പേക്കിനാവുകണ്ടു.        57


അവിരതമഭിവാദനത്തിനാശിസ്സ- രുളുകിൽ നിത്യസുമംഗലീപദം ഞാൻ മകളുടെ വിഷയത്തിലുച്ചരിപ്പൂ; മമ മൊഴി സത്യവുമർത്ഥവത്തുമല്ലേ?        58


അതിദിജർ സുധ തെല്ലു സംഭരിക്കാ- മതൊരു പതത്രി ഹരിച്ചുകൊണ്ടുപോകാം; അമ്രതഘടമെഴുന്നതസ്മദീയർ- ക്കപരമഖണ്ഡതപോലാഭിധാനം.        59

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/48&oldid=173049" എന്ന താളിൽനിന്ന് ശേഖരിച്ചത്