ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൂര്യകാന്തിപ്പൂവായ് വായ്‌പൂതാക!
ആ മലർപ്പൊന്നരിമ്പാലെൻപരിസര--
സീമ നിതാന്തം ലസിപ്പൂതാക!
ത്വൽകടാക്ഷശ്രീകളിന്ദജാവീചിയി--
ലിക്കുംഭദാസൻ കളിപ്പൂതാക!

കപിലവാസ്തുവിലെ കർമ്മയോഗി

ഭാഗീരഥിയും കളിന്ദകുമാരിയു--
മേകിഭവിക്കും പ്രയാഗതന്നിൽ
ആരാധനീയനാം ഭിക്ഷുവൊരാൾ വാഴ്വൂ
നാരായണന്റെ നവാവതാരം.
പത്തരമാറ്റൊളിത്തങ്കനേർമേനിയിൽ--
പ്പുത്തൻമഞ്ഞപ്പട്ടുടുപ്പുൿഹാർത്തി
മിന്നുമിപ്പുണ്യവാൻ പാരിലെക്കൂരിരുൾ
വെന്നുവിളങ്ങും വിഭാകരനോ?
ചില്ലികൾ ജോടിയിൽ കാമക്രോധങ്ങളെ
മല്ലിൽമടക്കിയൊരേപൊഴുതിൽ
വെല്ലുവിളിപൂണ്ടു വിശ്രാന്തിനേടിന
വില്ലുകൾപോലെ സമുല്ലസിപ്പൂ.
തെല്ലുമഴുക്കുമിളക്കവും തന്നുള്ളി--
നില്ലെന്നു കണ്മിഴിക്കണ്ണാടികൾ
കാണിപ്പൂ കാരുണ്യമൂറുമുറവകൾ
കാൺതക്കതിർ ചിന്തും താരകകൾ.
കല്ലിലും നെല്ലിലും കാട്ടിലും നാട്ടിലും
ചെല്ലുന്നേടത്തും നിനപ്പേടത്തും
തന്നെയേ കാൺ‌കയാൽദ്ദാന്തന്നു വക്ത്രാബ്ജം
മന്ദഹസിതമരാളരമ്യം!
ഇദ്ധന്യനാരെന്നു ചൊല്ലേണമോ? സാക്ഷാൽ
ബുദ്ധഭഗവൽപാദങ്ങൾതന്നെ.
മൈത്രിയാം ഗായത്രീമന്ത്രത്തിൻ മാഹാത്മ്യം
ധാത്രിയിലോതിജ്ജനത്തിനെല്ലാം
കാപഥം കൈവിടാൻ ദേശികനായ്ത്തീർന്ന
കാപിലവസ്തുവുൻ കർമ്മയോഗി
ഏകാകിയായ് നദീതീരത്തിരിക്കുന്നു
ലോകാഭ്യുപപത്തിബദ്ധദീക്ഷൻ.

"എത്തിനാനദ്ദിക്കിലപ്പോളൊരു പാപി
പത്തിയുയർത്തിന പാമ്പുപോലെ
തിന്മവിത്തൊന്നേ വിതച്ചിട്ടും കൊയ്തിട്ടും

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/57&oldid=173059" എന്ന താളിൽനിന്ന് ശേഖരിച്ചത്