ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സീമാതിരിക്തഗുണനാമവിടേയ്ക്കെഴുന്ന
നാമാക്ഷരങ്ങൾ ചെവിയിൽ കയറും ക്ഷണത്തിൽ
ഈ മാനവർക്കു മുടിതൊട്ടടിയോളമെങ്ങും
രോമാഞ്ചമഞ്ചുകിതമായ്ച്ചമയുന്നു കായം       11

പുത്തൻ പുരാതന,മിവറ്റയിലേകഭാവ-
മൊത്തമ്പുമുള്ളിനൊടു രണ്ടിലുമുള്ള സാരം
ഇത്തമ്പുരാൻ സമമെടുത്തു വിശിഷ്ടകീർത്തി-
വിത്തം പുലർത്തുവതു വിശ്രുതവിശ്വവൃത്തം       12

ഏതായതാക്ഷി ലവമൊന്നു തിരിഞ്ഞുനോക്കാൻ
ശ്വേതാതപത്രമെഴുവോർ പുറകേ നടപ്പൂ;
ശ്രീതാവുമപ്പുകൾവധൂടി ഭുജിഷ്യയാണി--
പ്പൂതാശയൻ പുരുഷസിംഹനു ഭൂരിഭാഗ്യം!       13

"നീ താത! പൊന്നുതിരുമേനിയെ നിൻഗുണത്താ--
ലേതാനുമെന്നനുകരിക്കുവതമ്മ കാണും?"
മാതാവു തൻമടിയിൽവച്ചു കിടാവൊടേവ-
മോതാതെ വഞ്ചിയിലൊരേടവുമില്ല കാണ്മാൻ       14

ശ്രീരാമനെന്നതൊരു കല്പതനാം പുമാന്റെ
പേർആകുവോർക്കുമതുമട്ടിൽ മനുഷ്യസൃഷ്ടി
ധാരാളമബ്ജഭവനൊത്തിടുമെന്നു കാട്ടു--
മീ രാജമൗലി നവമാമിതിഹാസപാത്രം.       15

വാരാകരം ഗുണഗണത്തിനു, വഞ്ചിമൂല--
ശ്രീരാമവർമ്മധരണീരമണാവതംസം
സീരായുധാവരജദിവ്യകൃപാവിടങ്ക--
പാരാവതാഗ്രിമപദത്തിൽ വിളങ്ങിടുന്നു.       16

ഹന്താമിതപ്രഭയെഴുന്നൊരു വഞ്ചിഭൂപ-
സന്താനമിപ്പൊഴുതു മൂലനൃപോദയത്താൽ
പൊൻതാഴികക്കുടമമഴ്ത്തി വിളങ്ങിടുന്ന
ചിന്താതിവർത്തി രുചിയാം മണിമേടയായി.       17

വാചാമഗോചരമഹത്വമോടാദിശങ്ക--
രാചാര്യർതൻ ജനനിയായൊരു വഞ്ചിഭൂവേ!
ധീചാതുരിക്കവധിയാമിവിടുന്നു വേട്ടു
നീ ചാരിതാത്ഥ്യമെഴുവോക്കണിരത്നമായി.       18

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/69&oldid=173072" എന്ന താളിൽനിന്ന് ശേഖരിച്ചത്