ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എന്തായിരുന്നു കഥ പ,ണ്ടതു മാറിയിപ്പോ--
ളെന്തായി നിന്റെ നില? നീയൊരു മുപ്പതാണ്ടിൽ
ഹന്താതിമാത്രമഭിവൃദ്ധിയെ നേടിയല്ലോ;
നിൻതാലി ചെയ്ത് സുകൃതം നിബരീസമമ്മേ!       19

അത്യത്ഭുതപ്രഥയെ നേടിയശേഷലോക--
സ്തുത്യർഹമായ് വിലസ്സുമിസ്സുജനൈകരത്നം
"പ്രത്യക്ഷമായ പരദൈവത"മെന്ന വാക്യം,
പ്രത്യക്ഷരം പ്രതിപദം പരമാർത്ഥമല്ലോ.       20

കൊട്ടാരവും കുടിലുമൊപ്പമനല്പകീർത്തി--
ത്വിട്ടാൽ വിളക്കിടുമൊരിത്തിരുമേനിയിപ്പോൾ
പട്ടായിടത്തെ പദപല്ലവയുഗ്മമൻപ-
ത്തെട്ടാമതാം തിരുവയസ്സിലെടുത്തുവയ്പൂ.       21

ഭൂവാകെയുള്ള മലയാളികൾ വിസ്മരിച്ചു--
പോവാമൊരിക്കൽ വിഷുവും തിരുവോണനാളും;
ആ വാസരത്തിലുമവർക്കകതാരിൽനിന്നി-
ക്ഷ്മാവാസവന്റെ തിരുനാൾ മറവാൻ പ്രയാസം       22

ഹിന്ദുക്കൾ, കൃസ്തവർ, മഹമ്മദർ, ജൂതർ-ഭേദ-
മെന്തുള്ള ചൊൽവതിനു സോദ്രർ നമ്മൾ തമ്മിൽ?
മുന്തുന്ന ഭക്തിയൊടു മൂലനൃപന്റെയാജ്ഞ-
യെന്തും വഹിപ്പതിനു നമളൊരുക്കമല്ലീ?       23

ഏതാണ് മറ്റൊരവലംബനം? ഏവരന്യർ
മാതാപിതാക്കൾ? കുലദൈവവുമൊരു വേറേ?
ഏതാനുമൊന്നു പറവാനറിയുന്നുവോ നാം?
ഭൂതാക്കളേ! സകലവും തിരുമേനിയല്ലേ?       24

മൂലയ്ക്കുമൂല മുടിമന്നർ മുറയ്ക്കു വായിക്ക-
മൂലം പരർക്കു ഞെളിയാം; എളിയോർ നമുക്കോ
മൂലംമുതൽശ്ശിഖവരെച്ച്എറുപൈതലൊന്നും
മൂലക്ഷമാപതിയുമേ മുതലുള്ളുവല്ലോ!       25

നാമിദ്ദിനത്തിൽ നവമാം കുശലത്തെയസ്മൽ--
സ്വാമിക്കു നേർന്നു ചരിതാർത്ഥത നേടിടാഞ്ഞാൽ
കാമിച്ചുപെറ്റു കനിവോടു വളർത്തി വഞ്ചി--
ഭൂമിക്ക് മക്കൾ വെറുതേ ചുമടിന്നു മാത്രം!       26

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/70&oldid=173074" എന്ന താളിൽനിന്ന് ശേഖരിച്ചത്