ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> എന്മണിക്കുട്ടന്നു വാഴാ——നൊരു

നന്മലർത്തോട്ടവും നൽകി.

ചെന്തളിർ ചൂടും ചെടികൾ——പൂവാം

പൊന്തളികയ്ക്കകമ്നീളെ,

തേനമൃതം ചുമന്നെങ്ങും——നില്പൂ

ചേണിൽനിൻ പൈദാഹമാറ്റാൻ

ഇമ്മട്ടിലമ്മമാർ നിന്നെ——ക്കനി-

ഞ്ഞുമ്മവച്ചൂട്ടാനിരിക്കെ

മറ്റെന്തുവേണം നിനക്കി——മന്നിൽ?

മുറ്റും നിൻ ഭാഗ്യമേ ഭാഗ്യം!
II

ഓമൽച്ചിറകുകുടഞ്ഞും,——തത്തി-

ത്തൂമയിലങ്ങിങ്ങു പാഞ്ഞും,

വട്ടത്തിൽച്ചുറ്റിക്കളിച്ചും,——മന്ദം

മട്ടലരിൽച്ചെന്നണഞ്ഞും,

പൂമ്പൊടിമെയ്യിലണിഞ്ഞും,——തെല്ലു

ചാമ്പിയിടയ്ക്കിടെ നിന്നും,

തെന്നലിൽപ്പാറിപ്പറക്കും——നിന്നെ

വിണ്ണവർകൂടിക്കൊതിക്കും

പച്ചിലത്തൊത്തുകൾക്കുള്ളിൽ——പ്പുക്കു

നിശ്ചലനായ് നീയൊളിക്കെ,

കാണാതെ തെല്ലൊന്നുഴലും——നിന്നു

വാനിൽക്കതിരവൻപോലും.

പൂവണിയുന്നൊരു പൂവായ്,——മലർ-

ക്കാവിന്നു ചൂഡാമണിയായ്,

നന്മതൻ കൈപ്പൊൻവിളക്കായ്——മന്നിൽ

ജന്മമെടുത്ത സഖാവേ!

വർത്തികനിന്നെ വരയ്ക്കാ——നേതു

ചിത്രകൃത്തിന്നുണ്ടു കയ്യിൽ?

സ്വച്ഛന്ദമാടിക്കളിക്കൂ——മേലും

കൊച്ചുപറവക്കിടാവേ!
III

വായുവിലെന്തിനുകൂടെ——ക്കൂടെ

നീയിളകീടാതെ നില്പൂ?

ആയാസമാറ്റുവാൻതാനോ?——പുത്തൻ

വ്യായാമം കാട്ടീടുവാനോ

<poem>

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/11&oldid=173321" എന്ന താളിൽനിന്ന് ശേഖരിച്ചത്