ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> നറുമലർക്കാവേതരനിമിഷത്തിൽ മരുമണൽക്കാടായ് മറിച്ചു തള്ളണം? പടയ്ക്കു ഞാനെങ്ങു നടക്കണ,മെന്നെ- പ്പടച്ചുവിട്ടില്ലേ പകയരേ നിങ്ങൾ? വയറും വായുമീക്ഷണം നിറയണ- മുയി, രുയി, രുയിർ, നിണം, നിണം, നിണം."

III


നടുനടുങ്ങിടുമുടലൊടും തൊണ്ട- യിടറിക്കൊണ്ടവർ മറുമൊഴി ചൊല്‌വൂ. 'അണുശക്തിക്കുള്ളിലധിഷ്ഠാനം ചെയ്യു- മനന്തവൈഭവേ! മഹോഗ്രദേവതേ! അവനിക്കശ്രുതചരം ഭവതിത- ന്നവന്ധ്യമാരണപരാക്രമക്രമം, പ്രമഥനയതന്ത്രപരിചയത്താൽ തൽ സമത നേടിയൊരിവരോടും മെല്ലെ മതിയിപ്പാതകം മതിയെന്നോതുന്നു ഹൃദയദൗർബ്ബല്യം, ശ്മശാനവൈരാഗ്യം. മടങ്ങി സ്വസ്ഥാനമണഞ്ഞുകൊണ്ടല്പ- മടങ്ങി വിശ്രമിച്ചരുളണേ, ദേവി! അരികളാരാനും വരികിലക്ഷണ- മരികിലെത്തിടാനറിയിക്കാം മേലും, ഒരു തെല്ലുപ്പിടിയവരെ നീ കാട്ടി- ത്തിരിയെപ്പോന്നാലും വിജയികൾ ഞങ്ങൾ.

IV


അവരോടസ്സ്ത്വമുരയ്പുരോഷവു- മവജ്ഞയും കലർന്നിതിനു മേൽമൊഴി. 'അബദ്ധമെന്തോന്നു പുലമ്പുന്നു നിങ്ങ- ളപത്രപയൊടുമനുശയത്തൊടും? ഉറങ്ങണംപോൽ ഞാ,നുണരണംപോൽ ഞാൻ, നരകൃമികളേ! ഭുവൽഭുജിഷ്യയായ്! അവതരിച്ചതിന്നതിനല്ലോർക്കുവിൻ ഭുവനസംഹൃതിവ്രതസ്ഥയാമിവൾ. അലമുറയിട്ടാൽ ഫലമെന്തുണ്ടിനി? വിളവു കൊയ്യട്ടേ വിതച്ച കൈതന്നെ. ഒരു യമനും പണ്ടദൃശ്യമായൊരീ നരകത്തിൻനട പൊളിച്ചെറിഞ്ഞപ്പോൾ അതിനകത്തെത്രയറുകൊലപ്പറ്റം പതിയിരുപ്പുണ്ടെന്നറിഞ്ഞുവോ നിങ്ങൾ? </poem?

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/14&oldid=173324" എന്ന താളിൽനിന്ന് ശേഖരിച്ചത്