ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നടനവേദിയായ്‌മിന്നും നമ്മുടെ രാജ്യം.
ചൊരിയട്ടെ സകലർക്കും ഹൃദയത്തിൽ സുധാരസം
പരമതിൻ സനാതനശാന്തിസന്ദേശം.
ത്വരിക്കട്ടെയഹിംസയാം മന്ത്രമോതിയവരുടെ
പരസ്പരദ്വേഷമാകും വിഷമിറക്കാൻ.
പ്രപഞ്ചത്തിൻ വിധാതാവാം ഭഗവാനേ! ഭവാനോടി-
ന്നപരമൊന്നടിയങ്ങൾക്കർത്ഥനയില്ല;
അരുളുക ജനനതിൻ കൊടിപിടിക്കുവാൻ വേണ്ട
കരശക്തി. മനശ്ശുദ്ധി, കൈങ്കര്യസക്തി.

പുനരാലോചന

ഞാനന്നു നോക്കീ രാവി-
ലെൻകണ്ണാൽ വീണ്ടും വീണ്ടും
വാനത്തിൻ നാളെത്തിങ്ങി
മിന്നിടും താരങ്ങളെ-
മാനവർക്കേകാന്തത്തിൽ
സാന്ത്വനം നല്കാൻ വന്ന
ദീനബാന്ധവന്മാരാം
ദേവർതൻ ദീപങ്ങളെ.
ആദിത്യൻ മറഞ്ഞാലു-
മായതിൻമേലും മന്നിൽ
നാഥനില്ലാത്തോരല്ല
ഞങ്ങളെന്നൂഹിച്ചു ഞാൻ.
അന്നിമേഷത്തിൽദ്ദൂരെ
നിന്നെങ്ങോ വിഹായസ്സിൽ
വന്നുരുണ്ടേറുന്നുണ്ടൊ-
രഭ്രമാം കരിബ്ഭൂതം.
ആരുമില്ലെന്നോ രത്ന-
ഭണ്ഡാരക്കവർച്ചയ്ക്കു
ചാരത്തു നൂഴ്ന്നെത്തുമി-
ക്കള്ളനെത്തച്ചോടിക്കാൻ?
ഒന്നല്ല, പത്തല്ലത്രെ
കോടിയോ, തദ്രൂപത്തിൽ
വന്നുകൂടുന്നു കരിം-
കുപ്പായപ്പട്ടാളങ്ങൾ.
ദേവർത്ൻ സർവ്വസ്വവും
കൊള്ളച്ചെയ്യുവാൻ ദൈത്യ-

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/8&oldid=173362" എന്ന താളിൽനിന്ന് ശേഖരിച്ചത്