ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂതിയെന്തിന്നു മർത്ത്യന്നു-പുമാനായ്‌ത്തലപൊക്കുവാൻ'
കണ്ടവന്റെ പടിക്കൽപ്പോയ്-ക്കൈമലർത്താതിരിക്കുവാൻ.

കമലേ! ഭവതിക്കേവൻ-കടാക്ഷാതിഥിയാകുവോൻ
അശേഷജനഹിഹ്വയ്‌ക്കു-മവൻ സർവ്വഗുണാന്വിതൻ.

ഹിരണ്യഗർഭൻ വേധസ്സു; -ലക്ഷ്‌മീശ്വരൻ പുരുഷോത്തമൻ;
മേരുചാപൻ ശിവൻ; വാഴ്‌വൂ-മൂർത്തിത്രയ.....വുമിങ്ങനെ,

വിത്തവാനെബ്‌ഭജിക്കാത്ത-വിദ്വാനേവൻ ധരിത്രിയിൽ?
സർവ്വജ്ഞനേയും കാൺമൂ നം-ധനദോപാന്തസേവിയായ്.

കപാലി തലയിൽത്താങ്ങും-ഗങ്‌ഗരത്‌നാകരത്തിനെ
തേടിപ്പോകുന്നു, ധനിതാൻ-ദേവതൗഘത്തിനും പ്രിയൻ.

നരന്നടിമയല്ലേതും-നരൻ തുല്യവപുർദ്ധരൻ;
സ്വാമിയും ദാസനും മന്നിൽ-സ്വാപതേയപ്രകല്‌പിതർ.

അധർമ്മമായ് ധനം നേടൊ,-ല്ലടക്കൊല്ലതനന്തമായ്,
തത്ത്വമീരണ്ടുമോർമ്മിപ്പാൻ-ധനം നിന്ദിപ്പൂ സത്തുകൾ.

അഴകുണ്ടാം ശരീരത്തി-ന്നാഹ്ലാദം ഹൃത്തിനേറിടും;
അന്തസ്സു വായ്‌ക്കും വംശത്തി,-ന്നർത്ഥവാനെന്തലഭ്യമായ്?

ദൈവോപഹതരാമാരും-തേങ്ങിത്തേങ്ങിക്കരഞ്ഞിടും;
കണ്ണീരു തനിയേ തോരും-കാശെണ്ണിപ്പെട്ടിപൂട്ടിയാൽ.

തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ;
വിലയായ് നല്‌കണം മെയ്‌തൻ വേപ്പുമുത്തുകൾ മേല്‌ക്കുമേൽ.


ധനോപഭോഗപദ്ധതി

നിക്കുമാത്രമായൂഴി-ചമയ്‌പാൻ വിധിയോർക്കുകിൽ
വളരെദ്ദുർഗ്ഗതർക്കെന്തേ-വായും വയറുമേകുവാൻ?

ധൂർത്തടിച്ചു തുലയ്‌ക്കൊല്ലേ-ദുർല്ലഭം വിത്തസഞ്ചയം:
കറവപ്പശുവിന്നേവൻ-കഴുത്തിൽക്കത്തിവെച്ചീടും?

ഋണവാനാവതിൽബ്‌ഭേദ-മിരക്കാൻ പാള കുത്തിടാം;
അവന്നതേന്താനില്ലേ ര-ണ്ടാമം വെയ്‌ക്കാത്ത പാണികൾ?

ചൊട്ടച്ചാൺ നീണ്ടവയറിൽ-ച്ചോറെത്രയ്‌ക്കു ചെലുത്തിടാം?
ആറടിപ്പൊക്കമാം മെയ്യി-ലാടയെത്രയ്‌ക്കു ചുറ്റിടാം?

കീഴ്‌പോട്ടേയ്‌ക്കു പതിക്കാതെ-ഗേഹമെത്രയ്‌ക്കുയർത്തിടാം?
ഭാര്യതൻമേലലങ്കാര-ഭാരമെത്രയ്‌ക്കു കേറ്റിടാം?

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/10&oldid=173389" എന്ന താളിൽനിന്ന് ശേഖരിച്ചത്