ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞാനത്രേ നീ, നീയത്രേ ഞാൻ; നാമുമിക്കാനവും
വാനവും വേറല്ലെന്നു കാണ്മു ഞാൻ കുറേ നാളായ്.
എന്നുടപ്പിറപ്പേ! നീയെൻ ശിങ്കമല്ലേ? മേലി-
ലെന്നെ വിട്ടൊരേടത്തും പോകൊല്ലേ! ചതിക്കൊല്ലേ!

31


ഇങ്ങുവാ നീ കോളരിക്കൂട്ടത്തിൽപ്പെട്ടോനല്ലീ?
യെങ്ങുനിന്നുണ്ടായ് നിനക്കിപ്പതുപ്പകക്കാമ്പിൽ?
തൊണ്ണയിൽക്കോലക്കുയിൽക്കൂടുകെട്ടുണ്ടോ? നിന്റെ
കണ്ണിലേച്ചെന്തീയാരിമ്മട്ടിൽത്തണ്ണീർ വീഴ്ത്തി?
എത്രയോ പയ്യിൽപ്പയ്യാം നിൻമുഞ്ഞിക്കിണങ്ങാത്തൊ-
രിത്തടിപ്പേക്കോലത്തൊ, ലേതുകൈ തുന്നിക്കെട്ടി?
അല്ലെങ്കിൽച്ചിങ്ങത്താനും തന്നുടപ്പിറപ്പിൽക്കൂ-
റില്ലയോ? നീയിക്കോലമെന്നെയോർത്തെടുത്തതാം
നന്നുനന്നേതായാലുമിന്നലയ്ക്കിരി, പ്പടു-
ത്തെന്നുയർക്കാറ്റേ! വാ! വാ! നിന്നെ ഞാൻ തലോടട്ടെ
പേടിക്കേണ്ടെൻ കൈയിലില്ലമ്പൊന്നും; കുറേ നാളായ്
വേടൻതൻതൊഴിൽത്തീണ്ടൽ വിടൊഴിഞ്ഞിരിപോൻ ഞാൻ.

32


തീനിടാം, മേനിച്ചടയ്പൊട്ടുനീങ്ങിയാലെന്തു
വേണമെന്നോതാം; നിനക്കാവതൊട്ടപ്പോൾ ചെയ്യാം.
കാകനിക്കിഴങ്ങിനം പോരയോ തിന്മാൻ? നിന-
ക്കേകുവാനിറച്ചിയില്ലെങ്കിലെൻ മെയ്യല്ലാതെ.
തോന്നുന്നുണ്ടല്ലോ വിലങ്ങൊക്കെയും നീയായ്പ്പിന്നെ
ഞാൻ നിനക്കേകാവതോ തീനിനായ് നിന്നെത്തന്നെ?
വേണ്ടവേണ്ടതെന്നത്രേ ചൊൽവൂ നിൻ നിണച്ചായം
പൂണ്ടിടാച്ചുണ്ടും പല്ലും, നീയുമിന്നെന്നൊടൊത്തോൻ."
എന്നുരച്ചേകീ കുറെസ്സാത്ത്വികാഹാരം വേടൻ;
തന്നുള്ളിൽകൊണ്ടാനതെൻ തമ്പുരാൻ ഭക്തപ്രിയൻ.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/19&oldid=173845" എന്ന താളിൽനിന്ന് ശേഖരിച്ചത്