ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇല്ലെനിക്കാറ്റിൻമണൽത്തിട്ടെന്യേവെൺമാടവും;
പൊള്ളയാ, മുളങ്കമ്പിൻ തുണ്ടെന്യേ വിപഞ്ചിയും
സന്മാർഗ്ഗസഞ്ചാരത്തിൽ ശക്രൻതന്നമർഷവും
ബ്രഫ്മാവിന്നഹന്തയും ക്ഷുദ്രമായ്ഗണിച്ചാൻ ഞാൻ;
ആദരയാൽ മയിൽപ്പീലി മൂർദ്ധാവിൽ ധരിച്ചൊപ്പ-
മേതുവർണ്ണവു മന്നിൽ മാന്യമെന്നുൽഘോഷിച്ചേൻ.

61


ആക്കുചേലാഭിഖ്യനാം നിസ്സ്വൻതൻ ചങ്ങാതി ഞാൻ;
ശീഘ്രമായ് ത്രിവക്രതൻ കൂനെല്ലാം നിവർത്തവൻ;
തേർതെളിച്ചവൻ പോരിൽ സൂതനാ, യാഗന്തുവിൻ
പാദത്തെ ക്ഷാളിച്ചവൻ ദാസനായ് മഖത്തിങ്കൽ;
സമ്രാട്ടിൻ ക്ഷണം ക്ഷണം ത്യാജ്യമായ്ക്കല്പിച്ചുകൊ-
ണ്ടുണ്മാനായ് രാവിൽപ്പോയോൻ ക്ഷത്താവിൻഗൃഹം തേടി;
ഓന്തിനെക്കൂപത്തിൽനിന്നുദ്ധരിച്ചവൻ; ദൂന-
സ്വാന്തയായ്ക്കേഴും സ്ര്തീതൻ മാനത്തെപ്പാലിച്ചവൻ;
പ്രൗഢർതൻ പാർശ്വത്തിങ്കൽച്ചേരാതെയാടൽപ്പെട്ടു
നാടുവിട്ടോടിപ്പോയ ദീനനെത്തുണച്ചവൻ;
ഞാനെന്റെ സർവാർത്ഥവും ത്യാഗം ചെയ്തത്രേ നേടി
താണോർതന്നുയർച്ചയാൽ ധർമ്മത്തിൻ സംസ്ഥാപനം.

62


പോരാഞ്ഞി,ട്ടന്നക്കുരുക്ഷേത്രത്തിൽ ശസ്ത്രാജീവർ
പോരാടാൻ സന്നദ്ധരായ്ക്കോദണ്ഡം കുലയ്ക്കുവേ;
ഭീമമാം ജ്യാഘോഷത്തിൻ ജൃംഭണം ദൂരസ്ഥമാം
വ്യോമത്തിൻ രന്ധ്രത്തിലും മൗഖര്യം വായ്പിക്കവേ;
ഭാരതം ഘോരാജിയാം മാരണപ്പിശാചിന്നു
ഭൈരവപ്പാഴ്ക്കൂത്തരങ്ങാകുവാൻ ഭാവിക്കവേ;
ലോഹിത സ്രോതസ്വിനീ പാണിപീഡനത്തിന്നു
സാഗരം കാപ്പും കെട്ടി സജ്ജനായ് ചാഞ്ചാടവേ
മർത്ത്യർതൻ ദു:ത്തിനും തൽ പ്രാണഗ്രാ സോദ്യതൻ
മൃത്യുവിൻ ദർത്തിനും ശൈഥില്യം വരുംമട്ടിൽ,
കൃഷ്ണൻ ഞാ,നെൻചങ്ങാതിയർജ്ജുനൻതൻകർണ്ണത്തിൽ
ശ്ലക്ഷ്ണമാമെൻ സന്ദേസമോതിനേൻ ഗീതാഭിധം.

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/33&oldid=173861" എന്ന താളിൽനിന്ന് ശേഖരിച്ചത്