൧൩൦ ഭഗവദ്ദൂതു്
ക്കിൽ നിന്നു് അശ്വിനീദേവകളും കണ്ണിൽനിന്നു് ആദിത്യനും മനസ്സിൽനിന്നു നക്ഷത്രഗണങ്ങളോടു കൂടിയ ചന്ദ്രനും ഉണ്ടായി.
ശിക്ഷയോടു നരമാംസമെല്ലുരുധിരങ്ങ-
ളെന്നിവ ഭുജിക്കയാൽ-
ക്കുക്ഷിപൂർത്തി സതതം വരുത്തി നിതരാം പു-
ളച്ചു മദമത്തരായ്
രാക്ഷസേന്ദ്രരുമതല്ല പിന്നെയസുരപ്ര-
വീരരുദിച്ചുതേ
ലക്ഷകോടിശതലക്ഷമല്ലതറിവില്ല
സംഖ്യ വിവരിക്കുവാൻ. 8
അതുതന്നെയല്ല, അനന്തൻ, വാസുകി തുടങ്ങിയ അഷ്ടമഹാനാഗങ്ങളും അവരുടെ പരിവാരങ്ങളോടുകൂടി മുഖങ്ങളിൽ നിന്നു് അഗ്നിജ്വാലകൾ പോലെ വിഷജ്വാലകളെ വമിച്ചുകൊണ്ടു നിർഗ്ഗമിച്ചു. പിന്നെ ശംഖചക്രശാർങ്ഗഗദാദികളായ വലിയ ആയുധങ്ങളോടുകൂടി അനവധി തൃക്കൈകളും ഭഗവാങ്കൽ കാണാറായി. അപ്പോൾ,
ആമോദമോടു ഗരുഡൻ നിജപക്ഷഘോഷ-
സാമപ്രയോഗമതുകൊണ്ടു ജഗത്തശേഷം
കീഴ്മേൽ മറിച്ചു ഗഗനസ്ഥലമായതിങ്കൽ
പ്രേമത്തൊടങ്ങിനെ വിരാജിതനായിനിന്നു. 9
ആന, കുതിര, തേർ, കാലാൾ എന്ന ചതുരംഗങ്ങളോടു കൂടിയ അനേകം അക്ഷൗഹിണിപ്പടകളോടു കൂടിയ