ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമങ്കം ൭൧
പെണ്ണുങ്ങൾക്കെന്തു കാര്യസ്ഥിതിപരമകലെ-
പ്പോണമെന്നിപ്രകാരം
ഖണ്ഡിക്കും വല്ലഭന്മാരിവൾ ചിലതുരചെയ്തെ-
ങ്കിലോ ശങ്കയില്ല
പൂർണ്ണാനന്ദസ്വരൂപൻ തിരുവടിയുമതിൻ-
വണ്ണമാവുന്നതായാൽ-
ക്കണ്ണീരും കയ്യുമായിക്കഴിയണമിനിമേ-
ലെന്നതും വന്നുവല്ലോ. 8
മൽക്കേശപാശസ്ഥിതിയും വിശേഷാ-
ലുൾക്കാമ്പിലോർത്തീടുക ദീനബന്ധോ!
ഇക്കണ്ട ഞങ്ങൾക്കു നിനച്ചു കണ്ടാൽ
തൃക്കാലൊഴിഞ്ഞില്ലവലംബമൊന്നും‘ 9
ഇങ്ങിനെ പാഞ്ചാലി പറഞ്ഞപ്പോൾ കരുണയോടുകൂടി ഭഗവാൻ,
’ധന്യേ! ധർമ്മപതിവ്രതാവ്രതനിധേ! കാര്യോചിതാലോചിതേ! മന്യേ! മാനിനി! മാൻ കിശോരനയനേ! മഞ്ജുപ്രിയാഭാഷിണി! ഇന്നിച്ചൊന്നതശേഷവും ശരിയതാ- ണെന്നുള്ളതെന്നുള്ളിലും വന്നൂ സമ്മതമെന്നിരിക്കിലുമുര- യ്ക്കുന്നൂ മുറക്കൊന്നു ഞാൻ 10
ആവോളം ക്ഷമയാണു കാര്യഗുണമെ- ന്നുള്ളോരു വൃദ്ധോക്തിയിൽ-