൭൮ ഭഗവദ്ദൂതു്
എത്തീടും നാളെ നേരം പുലരുമളവിൽ ഞാൻ
പിന്നെ വേണ്ടും പ്രകാരം
വൃത്താന്തം സർവ്വമോതിത്തരമൊടു പിരിയാ-
മല്ലയോ കല്യബുദ്ധേ! 23
(ദുര്യോധനൻ കർണ്ണന്റെ മുഖത്തേക്കു നോക്കുന്നു)
കർണ്ണ- (സ്വകാര്യമായിട്ടു്)
മര്യാദപോലതിഥിയോടിഹ ലൗകികങ്ങൾ
ചെയ്യായ്കിലായതു കുറച്ചു കുറച്ചിലല്ലേ?
ഇയ്യുള്ള നമ്മളതു പാർത്തു പറഞ്ഞിടേണം
വയ്യെങ്കിൽ വേണ്ട നിരുപിച്ചതു പോലെ പോട്ടെ 24.
ദുര്യോ- (ഭഗവാനോടു്) ഇഷ്ടം പോലെയാകട്ടെ.
ഭഗ- എന്നാലങ്ങിനെയാകട്ടെ (എന്നു പോയി)
(അണിയറയിൽ)
‘താപം തീരെശ്ശമിച്ചൂ തരണി ജലധിയിൽ-
ച്ചെന്നു താനെ പതിച്ചു
ദീപം പാരം ജ്വലിച്ചു ദിശിദിശി ശശിബിം-
ബം പ്രകാശിച്ചുദിച്ചു
ചാപല്യത്തിന്നുറച്ചു ചടുല നയനമാർ
ഭൂഷണൗഘം ധരിച്ചു
ശ്രീപത്മത്തെ ത്യജിച്ചൂ ചിതമൊടു സമയം
സായമേവം ഭവിച്ചു 25
ദുര്യോ- ഓ, നേരം അസ്തമനമായി. സന്ധ്യാവന്ദനത്തിനു പോവുക.
(എന്നെല്ലാവരും പോയി)
മൂന്നാമങ്കം കഴിഞ്ഞു