നാലാമങ്കം ൮൧
വിദു- സംശയിപ്പാനില്ലല്ലോ.
ഭഗ- എന്നാലതിനു പുറപ്പെടുക.
വിദു-ഇതാ ഇവിടുന്നു് എഴുന്നള്ളിയെന്നു കേട്ടിട്ടാണെന്നു തോന്നുന്നു കുന്തീദേവി ഇങ്ങോട്ടു വരുന്നുണ്ടു്.
ഭഗ- ഐ! അതുവ്വോ? (എന്നു് എഴുന്നേറ്റു നില്ക്കുന്നു)
കുന്തി- (പ്രവേശിച്ചിട്ടു്) കൃഷ്ണനു് ഇന്നെങ്കിലും എന്നെ കാണണമെന്നു തോന്നിയല്ലോ, ഭാഗ്യം തന്നെ.
വിദു- (കുന്തിയോടു്) ഈ പീഠത്തിന്മേൽ എഴുന്നെള്ളിയിരിക്കാം.
കുന്തി- (ഇരിക്കുന്നു.)
ഭഗ- ഇതാ കൃഷ്ണൻ അഭിവാദ്യം ചെയ്യുന്നു (എന്നു് അതു ചെയ്യുന്നു)
കുന്തി- നല്ലതു വരട്ടെ. (എന്നു് അനുഗ്രഹിയ്ക്കുന്നു.)
ഭഗ- (തൊഴുതുകൊണ്ടു്) കൂടെക്കൂടെ ഇവിടെ വന്നു കാണണമെന്നു വിചാരിക്കുന്നുണ്ടു്. കഴിയുന്നില്ല എന്നേയുള്ളു.
കുന്തി- ആ, അതെങ്കിലും ഉവ്വല്ലോ. എന്നെ മറന്നു എന്നു തന്നെയാണു ഞൻ വിചാരിച്ചിരുന്നതു്. കൃഷ്ണൻ ഇരിയ്ക്കു.
ഭഗ- വേണ്ട നിന്നാൽ മതി.
കുന്തി- അതു പോരാ. എനിയ്ക്കു കൃഷണനോടു പലതും പറവാനുണ്ടു്. അധികം നേരം നിന്നാൽ ശരിയാവില്ല.
ഭഗ- എന്നാലങ്ങിനെയാവാം. (എന്നു് ഇരിയ്ക്കുന്നു.)
കുന്തി- അയ്യോ! വിദുരരിയ്ക്കൂ.