ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്വരിതമിത്ഥമോർത്തിയറ്റിനാൻ മന്നിൽ
വിരിഞ്ചൻ മറ്റൊരു വിശിഷ്ടജീവിയെ.
അതാണു മാനുഷൻ; അവന്റെ സൃഷ്ടിയാൽ
കൃതാർത്ഥമാനിയായ്ച്ചമഞ്ഞ ലോകേശൻ
കിരീടവും സിംഹാസനവും ചെങ്കോലും
ധരിത്രിവാഴുവാനവന്നു നൽകിനാൻ.
അടച്ചു നാടുവിട്ടിറങ്ങി ഞങ്ങളു--
മടവിതന്നുള്ളിലടകുടി പൂകി.
വളരെക്കാലമായ്, വളരെക്കാലമാ,-
യിളയിൽ ഞങ്ങൾക്കീയിളിഭ്യപ്പേർ കിട്ടി.
അതുമുതൽ ഞങ്ങൾ ചുഴിഞ്ഞുനോക്കുന്നു
കൃതികൾ നിങ്ങൾതൻ കൃതികളോരോന്നും.

iv


"വിശേഷബുദ്ധിയും, വിചാരശക്തിയും,
വിചിത്രസിദ്ധികൾ പലതു വേറെയും
അജനരുളിപോൽക്കനിഞ്ഞു മാനുഷ--
ന്നവനെത്തൻ പ്രതികൃതിയിൽത്തീർന്നുപോൽ.
ഫലമന്തുണ്ടായി? പയോജയോനിതൻ
പല മനോരഥമെവിടെച്ചെന്നെത്തി?
മരുത്തു, വിദ്യുത്തു, പയസ്സു ധൂമമി--
ത്തരത്തിൽ വാച്ചിടും പ്രകൃതിശക്തികൾ,
നരന്നു കിങ്കരപ്രവൃത്തിചെയ്തു തൽ--
സരണിയിൽ പട്ടാംബരം വിരിക്കുന്നു;
പരിമൃദുമലർനിര വിതറുന്നു!
പരിമളദ്രവത്സരിയൊഴുക്കുന്നു;
പുകക്കപ്പലിന്നു കടലെറുമ്പുചാൽ
ഗഗനവീഥിക്കു ഗരുഡനെയറോപ്ലേയ്ൻ;
വയർലെസ്സർപ്പിക്കും ശ്രുതി മഹാത്ഭുതം;
"സയൻസി"നാൽ മർത്ത്യൻ സമഗ്രവീര്യവാൻ!

v


"സകലവും ഭദ്രം നരന്നു ചുറ്റുപാ,--
ടകക്കാമ്പൊന്നു താനഭദ്രമത്യന്തം;
എതിങ്കൽ വേണമോ വികാസ,മേതുമി--
ല്ലതിങ്കലായതിൻ കണികപോലുമേ.
പഴയവൻ മർത്ത്യൻ ഹൃദയത്തിൽ; പോരാ
പഴയവനെക്കാൾ പതിതൻ മേൽക്കുമേൽ.
എവന്നും താൻ മാത്രം സുഖിച്ചിരിക്കണ--
മെവന്നും മറ്റുള്ളോർ നശിച്ചുപോകണം;

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/11&oldid=174055" എന്ന താളിൽനിന്ന് ശേഖരിച്ചത്