ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആക്കണ്ണീർ പതിക്കയാലാർദ്രമാം ഭൂഭാഗം താ-
നാക്കംപൂണ്ടഹിംസയാമൗഷധിക്കാരാമമായ്.
അപ്പക്ഷിക്കന്നാളിലങ്ങത്തരം നൈവാപാംബു-
തർപ്പിക്കെജ്ജപിച്ചതാം "മാനിഷാദാ"ദ്യം മന്ത്രം-
ആദ്യത്തെച്ചതുഷ്പാത്താം ഗായത്രി-ധരിത്രിത--
ന്നാർത്തിയെശ്ശമിപ്പിക്കും കാമധേനുവുമായി.
"ചേണിലിബ്രഹ്മാണ്ഡത്തെയേകനീഡമായേവൻ
കാണുവോനദ്ധന്യൻതാൻ ക്രാന്തദർശനൻ കവി."
ഇത്തത്വം പഠിപ്പിപ്പൂ ലോകത്തെബ്ഭവാന്റെയ---
ത്തപ്തമാം ബാഷ്പാംബുവിൻ സമ്പാതം പുരാതനം
ആ നറുംതണ്ണീരൂറ്റിൽനിന്നു താൻ പാഞ്ഞീടുന്നു
നൂനമിപ്പൊഴും സാക്ഷാൽ സാഹിതീസരസ്വതി.
ആനൃ-ശംസ്യധർമ്മോപജ്ഞാതാവേ! നമസ്കാര---
മാനന്ദഘണ്ടാമാർഗ്ഗധാതാവേ! നമസ്കാരം!


ഭാവി


ഭാവിയെപ്പരീക്ഷിപ്പാൻ ദീപത്തിൻപുരോഭൂവിൽ
ദൈവജ്ഞൻപരൽവാരി വെച്ചെന്തോ ഗണിക്കുന്നു.
ആ വിള,ക്കടുത്തുള്ള കൂരിരുട്ടവങ്കലോ
മേവിടുന്നതെന്നോർത്തു നോക്കുന്നു കൺ ചിമ്മാതെ.
അങ്ങെഴും പരൽക്കൂട്ടം "ഞങ്ങളോ നക്ഷത്രങ്ങ-
ളങ്ങേക്കൈക്കൊതുങ്ങുവാൻ?" എന്നോർത്തു ചിരിക്കുന്നു.
കൂറുന്നു തൽസംഘർഷം "ആമെങ്കിലെണ്ണു ചെന്നു
താരകപ്പരൽവാനാം നീലക്കല്പലകയിൽ!"
ഗൗളിതൻ വാക്കുംകേൾപ്പൂ: "ഹൃത്തിങ്കൽത്തീവച്ചൂതി
നാളത്തെപ്പഴത്തെ നാമിപ്പൊഴേ പുകയ്ക്കേണ്ട.
ജാതകം കുറിച്ചിട്ടുണ്ടീശനൊന്നെല്ലാപേർക്കും-
"ജാതന്നു തിട്ടം മൃത്യു:" വേണ്ടതെന്തതിന്മീതെ?
നന്മയ്ക്കിക്ഷണംതന്നെ മർത്ത്യന്നുലഗ്നം; വേള
തിന്മയ്ക്കില്ലെന്നാളുമീയസ്ഥിരസ്വല്പായുസ്സിൽ."


കാലം


കാലമാം ചതുഷ്പാത്തിൻ പിന്നിൽ നിന്നോതീടുന്നു
"കാലമൊക്കെയും ചെയ്യും ചെയ്യുന്നു" ണ്ടെന്നായ്ച്ചിലർ

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/44&oldid=174091" എന്ന താളിൽനിന്ന് ശേഖരിച്ചത്