ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണ്മതില്ലൊന്നുമേ; ചുറ്റിനേൻ വ്യർത്ഥമ--
പ്പാഴ്മണൽക്കാട്ടിലൊരൊട്ടകമായ്.
എന്നമ്മ ഭാരതഭൂദേവി, യസ്സാക്ഷാൽ
സ്വർന്നദീശുദ്ധയാം ധർമ്മലക്ഷ്മി;
ശ്രീകൃഷ്ണബുദ്ധാദിസിദ്ധരെപ്പെറ്റവൾ;
ലോകത്തിന്നദ്ധ്യാത്മജ്യോതിർദ്ദീപം;
ഏതൊരു കുന്നിന്മേൽ വാണവൾ പ,ണ്ടിപ്പോ--
ളേതൊരു കൂപത്തിൽ വീണുപോയോൾ;
ആരുടെ കല്ലേറുകൊള്ളാത്തോൾ, ഹാ കഷ്ട-
മാരുടെ കാൽച്ചവിട്ടേറ്റിടാത്തോൾ!
കാതര്യമില്ലേതു ദുർവാക്കുമോതുവാൻ
കാതറൈൻമേയോയ്ക്കും കൂട്ടുകാർക്കും?
സാദ്ധ്വിയെബ്ഭർത്സിക്കും ധൂർത്തമാരക്കൂട്ട--
രീട്ടിയെദ്ദംശിക്കും വെൺചിതൽകൾ;
എന്നാലുമായവർ തേപ്പതാം പാഴ്പ്പങ്ക--
മെന്നാലൊന്നാമ്മട്ടിൽ ക്ഷാളിച്ചീടാൻ-
തന്നമ്മതൻ ദാസ്യം തീർക്കുവാനേവൻപോയ്-
വിണ്ണിലെപ്പീയൂഷം കൊണ്ടുവന്നു;
ധന്യനത്താർഗ്ഗ്യന്തന്നൈതിഹ്യം ബാല്യത്തിൽ
സ്തന്യത്തോടൊപ്പമായ്പ്പാനംചെയ്തോൻ;-
ഓർത്തീല-ഞാൻ-ഒറ്റക്കണ്ണീർമുത്തെങ്കിലു--
മാദ്ദേവിതൻ കാൽക്കലർപ്പിച്ചീടാൻ
എന്നുടെ ഭൂതികൊണ്ടെന്നമ്മതൻപുകൾ--
ക്കണ്ണാടിതേച്ചു മിനുക്കിടാതെ
പേർത്തും ഞാൻ കൈകൊട്ടിക്കാൺകയാണായതിൽ
സ്വാർത്ഥാപസ്മാരത്തിൻ നഗ്നനൃത്തം!
ഭാരതമേദിനിക്കേതുമേ ദാരിദ്ര്യ--
പാരതന്ത്ര്യാദികളല്ല ഭാരം;
സോദരഘാതികൾ സൂനുക്കൾ താൻ ഭാരം,
സോദരപൂരകർ മാദൃശന്മാർ.

VIII


ഞാനഭിവാദനം ചെയ്യുന്നേൻ മാമക-
മാനസഹം-സികേ! ലജ്ജാദേവി!
നിൻജയം വായ്ക്കട്ടെ പാരെങ്ങും; ഞാൻ നിന--
ക്കഞ്ജലികൂപ്പിടാമാവതോളം!
ആമയമേതെല്ലാം വന്നാലും മാതാവേ!
നീ മൃതയല്ലെന്നാൽ ഞാൻ സനാഥൻൽ
ആശയത്തിങ്കൽ നീയെങ്ങെങ്ങാനുണ്ടെങ്കി--
ലാശയ്ക്കു ബാഹ്യമല്ലെന്റെ ജന്മം

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/7&oldid=174096" എന്ന താളിൽനിന്ന് ശേഖരിച്ചത്