ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കീശസന്ദേശം


ടുത്തു പാതിരാ,വടച്ചു വാതിൽ ഞാൻ
കെടുത്തു റാന്തൽ പോയ്ക്കിടന്നു മെത്തയിൽ:
പുകച്ചിൽ വീണ്ടുമെൻ തലയ്ക്കു വായ്ക്കുന്നു:
പകച്ചു നിൽക്കുന്നു ഭഗവതി സുപ്തി.
"വരുവൊരുവഴി മറന്നവൾപോലെ–
യിരുളിലെങ്ങെങ്ങു പരിഭ്രമിപ്പു നീ?
തിരുവുരു തായയ്ക്കുരുകരുണതാൻ;
വരൂ വരൂ! ദേവീ! തരൂ തരൂ സുഖം."
ഇവണ്ണം നിദ്രയോടിരന്നൊരെൻ മുറി
സുവർണ്ണ വർണ്ണമായ്ച്ചമഞ്ഞു തൽക്ഷണം.
കരിയിരുൾമഴമുകലിൻ മെയ് മിന്നി--
യരിയതുമിന്നൽപ്പിണറണി ചാർത്തി.
ഉറക്കമാർന്നൊരെൻ വിളക്കു തന്നെത്താ--
നുണർന്നുവോ പെട്ടെ, ന്നിതെന്തൊരത്ഭു-തം?
അതല്ല വാനിൽനിന്നണഞ്ഞു തേജസ്സൊ--
ന്നധന്യനാമെന്നെയനുഗ്രഹിക്കയോ?
അതികുതുകി ഞാൻ മിഴിരണ്ടും തുട--
ച്ചതിഥിയാരതെന്നടുത്തു നോക്കിനേൻ.
അലിവിലെൻ മുന്നിൽ വിലസുവതൊരു
വലീമുഖവംശമകുടഹീരകം.
കദളികാടവീനിഖാസി, രാഘവ--
പദസരസിജമധുവ്രതവ്രതി,
അനൂനവൈഭവനണഞ്ഞിതോ മുന്നിൽ
ഹനൂമദാഘ്യനാമശേഷസൽഗുരു?
കുടുകുടെക്കണ്ണീർ പതിപ്പു പൂങ്കവിൾ--
ത്തുടുത്തുടെപ്പൊന്നായ്ക്കഴുകും മാരിയായ്;
അകത്തുകത്തുവോരഴൽക്കൊടും തീ തൻ-
പുക വെളിക്കൊൾവൂ ചുടുനെടുവീർപ്പായ്.
അരുതരുതെന്നു വിലക്കുവാൻ ഞാനെ--
ന്നിരുകരവുമൊന്നിളക്കീടും മുന്നേ
അഹോ!ദയാർദ്രമീ വചനമെന്നൊട--
മ്മഹോപദേശകൻ കപീന്ദ്രനോതിനാൻ:

ii


ശുഭം ഭവിക്കട്ടേജഗത്തി, നേവർക്കു--
മഭംഗുരോദയമവാപ്തമാകട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/9&oldid=174098" എന്ന താളിൽനിന്ന് ശേഖരിച്ചത്