ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊരിയുക മേല്ക്കുമേൽ സ്നേഹം-കാന്തി-
ത്തിരയിൽ മുങ്ങട്ടാത്മഗേഹം!
ഇതു നിത്യമുള്ളിൽ സ്മരിക്കൂ-ദേവി,
സതതം നീ ശാന്തി ഭജിക്കൂ!

തവ ചിത്തം പുല്കിയെന്നുൾപ്പൂ-ഞാനും
തരസാ മറുകത്തയപ്പൂ.
സകലസൗഭാഗ്യസമേതം-വെല്ക
സഹജേ, നീ സഞ്ചിതാമോദം!
വിജയം നേർന്നേവം സുശീലേ! - ജ്യേഷ്ഠൻ
വിരമിച്ചിടുന്നു വിമലേ!

(To Miss T.R.Vimala)




40
ആയിരംകൂട്ടമനുനയമോർത്തുകൊ-
ണ്ടാമണിത്തെന്നലടുത്തിടുമ്പോൾ
മൊട്ടിട്ട മുല്ലപോലെങ്ങാനും ഞാനൊന്നു
തൊട്ടാൽ,ക്കുണുങ്ങു,മക്കോമളാംഗി
മിന്നലുലയുന്ന കണ്ണേറിനാലവ-
ളെന്നെയനങ്ങാതുടക്കിനിർത്തും.
പെട്ടെന്നു തൂവെള്ളിപ്പൂക്കളുതിർത്തപോൽ
പൊട്ടിച്ചിരിച്ചവൾ കണ്ണു പൊത്തും!

-29-3-1935




41
കർത്തവ്യലോപം നിമിത്തം, നിജാധീശ-
കർക്കശശാപേന കാന്താവിയുക്തനായ്,
അസ്തംഗതപ്രഭാവാപ്തനായ് മേവിനാൻ
ദുസ്തരക്ലേശം സഹിച്ചൊരുവത്സരം,
ജാനകീദേവതൻ സ്നാനസമ്പൂതമാം
കാനനതീർത്ഥങ്ങളുല്ലസിച്ചങ്ങനെ
ശ്യാമളച്ഛായാതരുക്കൾ നിറഞ്ഞിടും
രാമഗിരിയിലൊരേകാന്തകാമുകൻ.

ജായാവിയുക്തപരവശൻ, ഭ്രംശിത-
ജാതരൂപോജ്ജ്വലകങ്കണഹസ്തവാൻ
ദീനനായ് മാസങ്ങൾ മൂന്നുനാലമ്മട്ടി-
ലാനയിച്ചാനാ നഗത്തിലക്കാമുകൻ.
ആഷാഢമാസപ്രഥമദിവസത്തി-
ലാശ്ലിഷ്ടസാനുവായാകമ്രരൂപമായ്

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/33&oldid=174173" എന്ന താളിൽനിന്ന് ശേഖരിച്ചത്