താൾ:രാമായണം (കുറത്തിപ്പാട്ട്).djvu/5

ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രാജ്യഭാരം രാമനു കൊടുക്കയെന്നു ചൊല്ലും
രാജ്യവാസിയായുള്ളോരെയൊക്കെയും വരുത്തും

മൂത്തയമ്മ തന്നുടയ വാക്കുകളാൽ ചൊല്ലും
എന്മകനെ രാജ്യംതന്നിൽ വാഴിക്കണമെന്നും

രാമനെ വനത്തിലേക്കയയ്ക്ക വേണമെന്നും
എന്നമൊഴി കേട്ടു രാജൻ മോഹിച്ചങ്ങു വീഴും

രാമനും വനത്തിലേക്കു യാത്രയങ്ങു പോകും
കായനദിയെന്ന പുഴ കണ്ടവിടെ നില്ക്കും

ഭക്തനാം ഗുഹവരനും ചെന്നു കടത്തീടും
വാഹിനികടന്നുടനെയക്കരയ്ക്കു ചെല്ലും

ഭക്തനാം ഭരതനുമവിടെച്ചെന്നു കാണും
നീതിയോടനുജനെയയോദ്ധ്യക്കങ്ങയ്ക്കും

ദിവ്യനാമഗസ്ത്യനേയും കണ്ടു വന്ദിച്ചീടും
ജാനകിയും ലക്ഷ്മണനും രാഘവനുമായി

പഞ്ചവടിയായ പുണ്യദേശത്തിങ്കൽ ചെല്ലും
കാനനത്തിൽ ചൊല്പെരിയ പഞ്ചവടിതീരെ

പർണ്ണശാലകെട്ടിയങ്ങിരിക്കുമെടിയമ്മെ
അന്നുരാത്രിയും കഴിഞ്ഞുകൂടുമെടിയമ്മെ

രാക്ഷസകുലത്തിലൊരു ശൂരനാരി വന്നു്
നീതികെട്ടെവാർത്തയെല്ലാം പേശുമെടിയമ്മെ

രാമനതു ബോധിയാഞ്ഞു പോകയെന്നു ചൊല്ലും
ലക്ഷ്മണനും കോപമോടെ മൂക്കുമുലചെത്തും