ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തൽകാലമന്ത്രിയും ഇൻസ്റ്റാൾമെന്റടവും

              ഒരു കാർ വില്പനക്കഥ
          
            സുട്ടും, തലപ്പാവും, കാഴ്ചയിലേതാളു-
            മൊട്ടാന്നു മാനിക്കും നോട്ടവുമായ്,
            'ഷോറു'മിലേക്കു കടന്നുചെന്നദ്ദേഹം
            കാറുകളോരോന്നും നോക്കിനോക്കി.
            രണ്ടുമണിക്കുറു കൊണ്ടു തനിക്കേതു
            വേണ്ടുന്നതെന്നതു തീർച്ചയാക്കി.
            'അഞ്ചാണ്ടുകൊണ്ടട'വെന്നോതി മാനേജർ
            പുഞ്ചിരിയാ'ലെസ്സും' മൂളി മൂപ്പൻ.
             ഫോറവും കൈയിലൈടുത്തുകൊണ്ടേജണ്ടു
            'സാറിന്റെ പേരെന്തെ?' ന്നന്വേഷിച്ചു.
            ഉത്തരം കേട്ടതു, 'മുദ്യാേഗ?'മെന്നുളെളാ-
           രർത്ഥത്തിലൊന്നയാൾ കണ്ണയച്ചു.
           'തല്ക്കാലമന്ത്രി'യെന്നോതേണ്ടതാമസ-
           മാക്കേമൻ സായിപ്പു കൈമലർത്തീ-
           "സോറി ഞാൻ സോ സോറി; യങ്ങിനെയാണെങ്കിൽ
          ക്കാറിൻവില റൊക്കം തന്നിടേണം!
         (സഞ്ജയൻ പുസ്തകം 2, ലക്കം 8, 1937  ജൂൺ  29, പുറം 171)