ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കെ.സി. കൃതികൾ
മിത്രം
പ്രത്യക്ഷമായി പ്രിയമേറ്റമോതി
പ്പരോക്ഷമായ് ദൂഷണമാചരിക്കും
സുഹൃത്തിനെദ്ദൂരെ വെടിഞ്ഞിടേണം
മുഖത്തുപാലാർന്ന വിഷക്കുടം പോൽ.
മധ്യാഹ്നത്തിനു മുൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തു താ-
നത്യന്തം വലുതായ്ക്രമേണ കുറയും
ദുഷ്ടർക്കെഴും സൗഹൃദം;
മധ്യാഹ്നത്തിനു പിൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തിലി-
ങ്ങത്യന്തം ചെറുതായ് ക്രമേണ വലുതാം
സത്തർക്കെഴും സൗഹൃദം.
മൂഢൻ
ഗാത്രത്തെ നൽപ്പൊന്മയമാക്കിയാലും,
കൊക്കിങ്കൽ മാണിക്യമമുഴ്ത്തിയാലും,
പത്രങ്ങൾതോറും മണികെട്ടിയാലും,
കാകന്നു ഹംസപ്രഭ സംഭവിക്കാ.
യശ്ശസ്സ്
അന്യനിൽ ചേർന്നിടും ലക്ഷ്മി; യന്യനിൽ ചേർന്നിടും മഹി;
അനന്യാശ്രയയായ് നിൽക്കും കീർത്തിതന്നെ പതിവ്രതാ
യുക്തി
യുക്തിയുള്ള വചനങ്ങൾ ബാലനോ
തത്തയോ പറവതും ഗ്രഹിച്ചിടാം;
യുക്തിഹീന മൊഴിയെ ഗ്രഹിക്കൊലാ
ദേവദേശികനുരച്ചുവെങ്കിലും.
വാക്ക്
നേരിട്ടെതിർക്കുമൊരു വാഗ്മിയെയും ക്ഷണത്തിൽ
നേരേയടക്കു,മതുപോലനുകൂലഭാഗേ