ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കച്ചിൽപട്ടണത്തിലെത്തി. അവിടെ നമ്പൂനഗരക്കോനായ നമ്പുചെട്ടി അവളെ ഭാര്യ
യായി സ്വീകരിച്ചു. അയാൾ മങ്കയേയും കൂട്ടി പേരൂരയ്യൻ പെരുംകോയിലിലെ
പൊന്നിൻമാളികക്കീഴിരുന്ന് 'ഒരു പൊന്മകനെ തരണമേ' എന്ന് മൂന്നു രാപ്പകൽ
പ്രാർത്ഥിച്ചു. നേർച്ചയായി മാതു (?) കൂത്തും കഴിപ്പിച്ചു. തൃക്കൂറ്റെഴും
എമ്പെരുമാന്റെ തീർത്ഥവും വെണ്ണീറും കൈയാൽക്കൊണ്ടു. അങ്ങനെ അവൾ
ഗർഭം ധരിച്ചു. മൂന്നു തിങ്ങൾ ചെന്നവാറ് അന്നയുടെ മുലക്കണ്ണ് കറുത്തിരുണ്ടു.
പിള്ള തള്ളിവരുംതോറും, ശർദ്ദിയും പനിയുംകൊണ്ടുഴന്നു. മാസം തികഞ്ഞുപുളികുടി
കല്പിപ്പാൻ പെരുംകണിയാരെ വരുത്തി. പത്തും തികഞ്ഞവൾ 'പകലുദിക്കും
പകവാനെ'പ്പോലൊലൊരാൺകുഞ്ഞിനെ പെറ്റു. ചെട്ടി സന്തോഷിച്ചാർത്ത് നാട്ടാർക്ക്
'ആഹാരദാനം’ നടത്തി. നാല്പത്തൊന്നാം നാൾ പുലയും (വാലായ്മ?) തീർന്നു.
പുല കഴിഞ്ഞപ്പോൾ പഴയന്നൂരിൽ ചെട്ടി ഒരു കൂത്തും സദ്യയും നടത്തി. കൂത്തിന്റെ
തകിടടി എന്ന മിഴാവാദ്യമുഴക്കം കേട്ട് അതുവഴി കപ്പലിൽ പൊയ്ക്കൊണ്ടിരുന്ന
നീലകേശിയുടെ ആങ്ങളമാർ നഗരത്തിൽ നലമൊടുപൂകി. അവർ ഗോപുരവാതിൽ
താണ്ടി പിന്നൊരു കന്മതിലേറി ഒരുഭാഗത്തിരുപ്പുപിടിച്ചു. അവരെ നാട്ടുകാർ വിലക്കി
കൂത്തിന്റെ പാങ്ങറിയാത്തവർ ‘ഒപ്പമിരിപ്പതു കൂഴയല്ലയോ' എന്നു തർക്കിച്ചു.
"ഞങ്ങൾ കടലോടിവരുന്ന കൂലവാണിയരാണ് (ധാന്യവ്യാപാരികൾ)
ആചാരമറിയാതെ വന്നിരുന്നുപോയി എന്ന് സാമം പറഞ്ഞു. അതു കേൾക്കാതെ
വലിയ ചെട്ടി ഒരുവന്റെ തലയ്ക്കടിച്ചു. പിന്നെ ലഹളയായി. ആങ്ങളമാരെല്ലാം
ചത്തു. നീലകേശി ആ ദുഃഖത്തിൽ ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച്
വീണ്ടും ഭിക്ഷുണിയായിപ്പോയി. പിതാവ് മകനെ ചേലോടെവളർത്തി. മകനായ
നമ്പുശാരിഅരൻ കപ്പൽപ്പണിയും കപ്പൽകച്ചവടവും പഠിച്ചു. ഞാൻ
മകനായിപ്പിറന്നിട്ട് എന്തു ഗുണമുണ്ടായി എന്നു മകൻ അപ്പനോടു ചോദിക്കുന്നു.
മറുപടിയായി വലിയ ചെട്ടി പറയുന്നു: "അന്തണർ മക്കളായി പിറന്നാൽ ഓത്തു
പഠിക്കണം; രാജാക്കൾ മക്കളായ് പിറന്നാൽ കുതിരയെ മെരുക്കണം. ശൂദ്രന്റെ
മക്കളായാൽ ചുരിക പയറ്റണം. വ്യാപാരി മക്കളായാലോ -- പൊന്നും വെള്ളിയുമെടുത്തുരയ്ക്കാം" എന്നിങ്ങനെ നാലു വർണ്ണത്തിന്റെയും
കുലധർമ്മങ്ങൾ വിവരിച്ചു കേൾപ്പിച്ചു. തുടർന്ന് വ്യാപാരിയുടെ ധർമ്മങ്ങളെപ്പറ്റി
വിസ്തരിക്കുന്നു. നാലുവഴിയും നിനച്ചുകണ്ട് നാഴിയും കോലുമെടുത്തളന്ന് നാട്ടാരെ
പാട്ടിലാക്കി കച്ചവടം ചെയ്യണം. പിന്നെ കപ്പലുണ്ടാക്കുന്ന വിധം വർണ്ണിക്കുന്നു.
ചോമ്പ്രാണി കപ്പലാണുണ്ടാക്കുന്നത് (ഉണ്ണുനീലിസന്ദേശത്തിൽ ചൊങ്ക്
(Junk)ചാമ്പ്രാണി, ചോണാടൻ എന്നിങ്ങനെ മൂന്നു തരം കപ്പലുകൾ കൊല്ലം
തുറമുഖത്തിലടുത്തിരുന്നു എന്നു പറയുന്നു). അങ്ങനെ നമ്പുസരി, പട്ടിനുപേരുകേട്ട
കച്ചിൽപട്ടണത്തിൽനിന്ന് കപ്പലിറക്കി ഏഴിമലയും മാലദ്വീപും ചുറ്റി
താമ്രപർണ്ണിയും കടന്ന് കാവേരിപ്പൂമ്പട്ടണത്തിലെത്തി കച്ചവടംചെയ്ത് പൊന്നും
പണവുമായി തിരിച്ചെത്തി.

ഒരിക്കൽ അച്ഛനും മകനുംകൂടി ഇരിക്കുമ്പോൾ ഒരു ഭിക്ഷുകി വന്നു
ഭിക്ഷ (പൈക്കം) ചോദിച്ചു. "മറ്റെങ്ങാനും ചെല്ലൂ പൈക്കം കൊൾവാൻ" എന്ന്
അച്ഛൻ മറുപടി പറഞ്ഞു. പിന്നെ ഭിക്ഷുകിയും അരനും തമ്മിൽ"
ശാസ്ത്രസംബന്ധമായ തർക്കം നടത്തി. അവളെ തർക്കത്തിൽ തോല്പിക്കാൻ

43

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/97&oldid=201163" എന്ന താളിൽനിന്ന് ശേഖരിച്ചത്