ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

in speaking of the South West Coast of India.

Lastly, we may be allowed to express a wish that the abbreviations
were fewer and less preplexing. We think an improvement might be made
in this respect without seriously increasing the bulk of the work.

പുസ്തക നിരൂപണം വായിച്ച ഗുണ്ടർട്ടിന്റെ പ്രതികരണം ഒരു
കത്തിൽ (17 മാർച്ച്, 1874) രേഖപ്പെടുത്തിയിരിക്കുന്നു. ഡീസിനു വേണ്ടി
ഞാൻ എഴുതിയ കുറിപ്പ് ഇവിടെ ചേർക്കുകയാണ്.

മലയാളം നിഘണ്ടുവിന്റെ റിവ്യു കാൽഡ്വൽ
എഴുതിയതായിരിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രേരണയിൽ
വന്നതായിരിക്കും.

ഇന്ത്യാ ഒറിയൻറാലീസ് ക്രിസ്റ്റ്യാനയിൽനിന്ന് (ഇതു
മംഗലാപുരത്തു മസ്ക്രീനാസിന്റെ കയ്യിൽ ഉണ്ട്) മിശിഹാടെ പഠന
ഹാങ്സിൽഡൺ രചിച്ചതാണെന്നു ഞാൻ മനസ്സിലാക്കി. അതു
പുത്തൻപാന തന്നെ എന്നു എനിക്കറിഞ്ഞുകൂടായിരുന്നു.
(അങ്ങനെയുള്ളവ അച്ചടിക്കുമ്പോൾ എനിക്ക് അയച്ചുതരണം). ഈ
വിമർശനപരമായ ഭാഗം വായിക്കുമ്പോൾ റിവ്യൂ കാൽഡ്വൽ
എഴുതിയതല്ലെന്നു തോന്നിപ്പോകും. ഈ ഗീതം സുറിയാനിക്കാരുടേതല്ല,
റോമൻ കത്തോലിക്കരുടേതാണ് എന്ന അഭിപ്രായം പണ്ഡിതമ്മന്യതയുടെ
ലക്ഷണമാണ്. ഏതോ ആംഗ്ലിക്കൻ സുറിയാനി പുരോഹിതന്റെ
പ്രസ്താവമാണിത്. എന്തടിസ്ഥാനത്തിലാണ് സുറിയാനിക്കാരുടെയും
സുറിയാനി കത്തോലിക്കരുടെയും ഭാഷാഭേദങ്ങൾ കൃത്യമായി
വേർതിരിക്കുക എന്ന് എനിക്കു മനസ്സിലാകുന്നില്ല.

അത്തരം വിഭാഗീയതകളിൽ കഴിഞ്ഞു കൂടുന്നവർ അവയെല്ലാം
വേർതിരിച്ചു കാണുന്നു. തെക്കൻ ക്രൈസ്തവ പ്രയോഗങ്ങൾ പൊതുവെ
Nasr. എന്നാണ് ഞാൻ രേഖപ്പെടുത്തിയിട്ടുള്ളത്.

ഡീസ്, ഈ കുറിപ്പ് പ്രസാധകനോ നിരൂപകനോ
നിശ്ചയമുണ്ടെങ്കിൽ അയാൾക്കോ അയച്ചു കൊടുക്കട്ടെ, ഏതായാലും
ഇത് അച്ചടിക്കാനല്ല.

കാൽഡ്വലിനെക്കുറിച്ച് ഗുണ്ടർട്ടിനുണ്ടായിരുന്ന മതിപ്പ് ഇവിടെ
പ്രതിഫലിക്കുന്നു. അവർ തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു
കൂടുതൽ വിവരങ്ങൾ ജീവചരിത്രത്തിലും മലയാള ഭാഷാ വ്യാകരണ
ത്തിന്റെ ആമുഖ പഠനത്തിലും (ഡി സി ബി 1991) കാണാം.

ഗുണ്ടർട്ട് നിഘണ്ടു ഇന്നും അനുപേക്ഷണീയമായ ഒരു ഭാഷാപഠന
സഹായിയായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും അത് അന്യൂനമാണെന്നു
ധരിക്കയില്ലല്ലോ. സാഹിത്യകൃതികളിൽനിന്നു പദങ്ങൾ കണ്ടെത്തി
അർഥനിർണയനം നടത്തുന്നതിൽ ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.
നാട്ടുകാർക്കു സുപരിചിതങ്ങളായ ചില പാരമ്പര്യങ്ങളും ഉത്സവങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/52&oldid=197928" എന്ന താളിൽനിന്ന് ശേഖരിച്ചത്