ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 251 —

1197 സത്യത്തിന്നു കാലു നാലുണ്ടു.
(സത്യത്തിന്നു എന്നും പതിനാറു).

1198 സംസൎഗ്ഗാഗുണം ഗുണം.

1199 സൂചികൊണ്ടു എടുപ്പാനുള്ളതു തൂമ്പാകൊണ്ടു എടുക്കരുതു.

1200 ക്ഷീരംകൊണ്ടു നനെച്ചാലും വേപ്പിന്റെ കൈപ്പ് വിടുമോ?


പഴഞ്ചൊൽ ഉപകരിക്കുന്നെങ്കിലും അതിന്റെ ഫലം തല്കാ
ലികം. നിത്യഫലം ജനിപ്പിക്കുന്നത് ദൈവത്തിന്റെ വചനം
തന്നെ. സല്ഗതി ആഗ്രഹിക്കുന്നവർ അതിനെ പാരായണം ചെ
യ്തുകൊൾവിൻ,


"ദൈവവചനം എൻ കാലിന്നു വിളക്കും, എൻ പാതയിൽ വെളിച്ച
വും തന്നെ; ദുഷ്ടന്മാർ എനിക്ക് കണി വെച്ചു എങ്കിലും നിന്റെ നിയോ
ഗങ്ങളെ ഞാൻ വിട്ടുഴന്നില്ല. നിന്റെ സാക്ഷ്യങ്ങൾ എൻ ഹൃദയത്തിന്നു ആ
നന്ദം ആകയാൽ ഞാൻ അവറ്റെ എന്നേക്കും എൻ അവകാശമായി അടക്കു
ന്നു". സങ്കീൎത്തനം 119.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/323&oldid=199546" എന്ന താളിൽനിന്ന് ശേഖരിച്ചത്